തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചൻ കനാലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തെ മുട്ടട സ്വദേശിയായ ഡോ. ബിപിനെ (53) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്‌തറ്റിസ്റ്റായിരുന്നു ഡോ. ബിപിൻ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 174 (അസ്വാഭാവിക മരണം) പ്രകാരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് 2.30 ഓടെ പ്രദേശവാസികൾ ആണ് ബിപിൻ്റെ മൃതദേഹം കനാലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. ഡോക്ടറുടെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഉച്ചയ്ക്ക് 2 മണിക്കാകാം ഡോക്ടർ കനാലിലേക്ക് ചാടിയതെന്നും പോലീസ് അറിയിച്ചു. കാർ സമീപത്ത് നിർത്തിയ ശേഷം കനാലിൽ ചാടി ഡോക്ടർ ആത്മഹത്യ ചെയ്‌തതാകാമെന്ന് പോലീസ് പറഞ്ഞു. കനാലിൽ ചാടുന്നതിന് മുൻപ് ഡോക്ടർ കാറിനുള്ളിൽ മയക്കമരുന്ന് കഴിക്കുകയും കുത്തിവയ്ക്കുകയും ചെയ്‌തതിന് ഗുളികകൾ, മരുന്ന് കുപ്പികൾ, സിറിഞ്ചുകൾ തുടങ്ങിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. "കുറച്ചുകാലമായി ബിപിൻ വിഷാദരോഗത്തിന് അടിമയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം മയക്കമരുന്ന് ഉപയോഗിച്ചതായി ഞങ്ങൾ സംശയിക്കുന്നു." മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ഓഫ് പോലീസ് പി ഹരിലാൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പി ഹരിലാൽ അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൊച്ചി: ഒരു ആശുപത്രിയിലെ രണ്ടു വകുപ്പുകൾ പരസ്പരം സഹകരിച്ച് ഒരു പ്രധാനപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയപ്പോൾ പിറന്നത് ചരിത്രം. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ ആണ് ചരിത്രമുഹൂർത്തം നടന്നത്.
Odisha Plans to Hire 1,840 Doctors and Over 5,000 Paramedics Soon
കണ്ണൂരുകാരുടെ സ്വന്തം രണ്ടു രൂപ ഡോക്ടർ ഇനി ഇല്ല; വിടവാങ്ങുന്നത് കണ്ണൂരുകാരുടെ പ്രിയപ്പെട്ട ഡോക്ടർ
ORS week observation program was organised by Department of Pediatrics, Medical College, Manjeri and Indian Academy of Pediatrics (IAP) Malappuram, The program was inaugurated by Principal Dr N Geetha.
Flashmob was conducted by nursing students to create awareness about importance of ORS.
പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. ജോര്‍ജ് പി എബ്രഹാം മരിച്ച നിലയില്‍
We have various options to advertise with us including Events, Advertorials, Banners, Mailers, etc.