താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. തലയ്ക്കാണ് ഡോക്ടർ വിപിന് വെട്ടേറ്റത്. പരിക്ക് ഗുരുതരമുള്ളതാണ് എങ്കിലും ഇപ്പോൾ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണ് എന്നും ഡോക്ടർമാർ പറഞ്ഞു. കൊടുവാൾ ഉപയോഗിച്ചുകൊണ്ടാണ് ഡോക്ടറെ വെട്ടിയത്. മകൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഭരിച്ചതിലുള്ള അമർഷമാണ് ഡോക്ടർ നേരെ തീർത്തത് എന്നാണ് ലഭിക്കുന്നത് പ്രാഥമിക വിവരം. പ്രതിയായ സനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിയുടെ ആക്രമണം. ഡോക്ടർ വിപിനിനെ കോഴിക്കോട് ബി എം എച്ചിലേക്ക് മാറ്റിയിട്ടുണ്ട്.
മസ്തിഷ്കജ്വരം ബാധിച്ച് താലൂക്ക് ആശുപത്രിയിൽ എത് കുട്ടിക്ക് മതിയായ ചികിത്സ ലഭ്യമായില്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. രണ്ട് മക്കളുമൊത്ത് ആശുപത്രിയിൽ എത്തിയ പ്രതി, മക്കളെ പുറത്ത് നിർത്തി ഡോക്ടറുടെ മുറിയിൽ പ്രവേശിച്ചു. മകളെ കൊന്നില്ലേയെന്ന് ആക്രോശിച്ച് കൊടുവാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ പരിക്ക് തലയോട്ടിയുടെ അടുത്ത് വരെ എത്തിയിട്ടുണ്ട് എന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്നും ഡോക്ടർമാർ പറഞ്ഞു. ഉടൻതന്നെ ഡോക്ടർ വിപിനിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അക്രമത്തെ ആരോഗ്യമന്ത്രി അപലപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ എത്തി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോക്ടറെ പൈശാചികമായി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കെ.ജി.എം.ഒ.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അത്യഹിതം വിഭാഗം ഒഴികെയുള്ള എല്ലാ ഔട്ട്പേഷ്യൻ്റ് സേവനങ്ങളും (O.P. സേവനങ്ങൾ) താൽക്കാലികമായി നിർത്തിവെക്കാൻ കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ല കമ്മിറ്റി തീരുമാനിച്ചിച്ചു.
താമരശ്ശേരി താലൂക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും താൽക്കാലികമായി ആരോഗ്യ പ്രവർത്തകർ നിർത്തിവയ്ക്കാനായി കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളും ആരോഗ്യപ്രവർത്തകർ നടത്തും. കോഴിക്കോട് ജില്ലയിൽ നാളെ ഓഫീസ് സേവനങ്ങൾ ബഹിഷ്കരിക്കാനും ആരോഗ്യ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ സുരക്ഷ ഏർപ്പെടുത്തുന്ന നടപടി സർക്കാർ സ്വീകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമത്തെ കുറിച്ച് താൻ നേരത്തെ അറിയിച്ചിരുന്നു : ഡോ. ഹാരിസ് ചിറക്കൽ
ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്.
കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ വരുന്ന രോഗികളുടെ ചികിത്സ അടുത്ത മാസം മുതൽ നിർത്തലാക്കാൻ സ്വകാര്യ ആശുപത്രികൾ ഒരുങ്ങുന്നു.
ORS week observation program was organised by Department of Pediatrics, Medical College, Manjeri and Indian Academy of Pediatrics (IAP) Malappuram, The program was inaugurated by Principal Dr N Geetha.
Flashmob was conducted by nursing students to create awareness about importance of ORS.
കേരള മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി; പ്രതിഷേധവുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ രംഗത്ത്
We have various options to advertise with us including Events, Advertorials, Banners, Mailers, etc.