താനെ: സൗന്ദര്യ വർധന വസ്തുക്കൾ ഓൺലൈൻ ആയി വാങ്ങുന്നതിനിടെ ഡോക്ടർക്ക് നഷ്ടമായത് 1.92 ലക്ഷം രൂപ. ഡോക്ടർ (28) മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. ഒരു ഓഫറുമായി ബന്ധപ്പെട്ട് ഡോക്ടർക്ക് ഒരു കോളും മെസ്സേജും വന്നിരുന്നു. തങ്ങളുടെ സൈറ്റിൽ നിന്നും ഒരു പ്രോഡക്റ്റ് വാങ്ങുകയാണെങ്കിൽ മികച്ച ഓഫറുകളും ഗിഫ്റ്റുകളും ലഭിക്കും എന്നായിരുന്നു ഡോക്ടറെ വിളിച്ച വ്യക്തി അറിയിച്ചത്. ഇത് പ്രകാരം പ്രോഡക്റ്റ് വാങ്ങാൻ ശ്രമിച്ച ഡോക്ടർക്ക് 1.92 ലക്ഷം രൂപ നഷ്ടമാവുകയും ചെയ്തു. വിവിധ ഇ-വാലറ്റുകൾ വഴി നടത്തിയ ആറ് ഇടപാടുകളിലായാണ് ഡോക്ടർക്ക് പണം നഷ്ടമായത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 പ്രകാരവും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോലീസ് കേസ് എടുത്തു. ഓൺലൈൻ തട്ടിപ്പ് ഏറെ സജീവമായ ഈ കാലത്ത് ഇനിയെങ്കിലും ശ്രദ്ധയോടെ ഓൺലൈൻ സൈറ്റുകളും ആപ്പുകളും ഉപയോഗിച്ചില്ലെങ്കിൽ "പണി കിട്ടും" എന്ന് ഉപഭോക്താക്കൾ മനസ്സിലാക്കണം.
കിഷൻഗഞ്ജ് (ബീഹാർ): സിലിഗുരിയിൽ നിന്നുള്ള ഡോ. കൗശിക് ഭട്ടാചാര്യക്ക് ദേശീയ മികച്ച മെഡിക്കൽ അധ്യാപകനുള്ള പുരസ്‌കാരം നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ).
Doctors in Maharashtra to Protest Over Homeopathy-Allopathy Registration
FAIMA Launches Toll-Free Mental Health Helpline for Doctors Across India
ഭുബനേശ്വർ: കടുത്ത പോരാട്ടത്തിനൊടുവിൽ ജനന സമയത്ത് വെറും 560 ഗ്രാം മാത്രം ഭാരമുള്ള ഒരു ആൺകുഞ്ഞിൻറെ ജീവൻ രക്ഷിച്ച് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് ഒഡിഷ സം ഹോസ്പിറ്റലിലെ ഡോക്ടർമാർ.
മുംബൈ: ഡോക്ടർക്ക് 500 രൂപയുടെ വ്യാജ നോട്ട് നൽകി ഒരു രോഗി കബളിപ്പിച്ച സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് ഇടയായി. മുംബൈയിൽ ജോലി ചെയ്യുന്ന ഓർത്തോപീഡിക് സർജനായ ഡോ.മനൻ വോറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തൻറെ ഇൻസ്റ്റാഗ്രാം ത്രെഡ് അക്കൗണ്ട് വഴി ആണ് ഡോ.മനൻ ഈ വിവരം പങ്കു വെച്ചത്. "അടുത്തിടെ എന്നെ കാണാൻ വന്ന ഒരു രോഗി പേയ്മെന്റ് നടത്തിയത് ഈ നോട്ട് വെച്ചാണ്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.