പഞ്ച്കുള (ഹരിയാന): ഹരിയാനയിലെ പഞ്ച്കുളയിൽ, താമസിക്കുന്ന അപാർട്മെന്റിൻ്റെ പതിനൊന്നാം നിലയിൽ നിന്നും വീണ് അനസ്‌തിയോളജിസ്റ്റ് ആയ ലേഡി ഡോക്ടർ (35) മരണപ്പെട്ടു. ഡോക്ടറുടെ മരണം ആത്മഹത്യ ആണോ അല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ലെന്ന് പോലീസ് അറിയിച്ചു. "സംഭവം ആത്മഹത്യ ആണോ എന്നുള്ള കാര്യത്തിൽ വ്യക്‌തത ലഭിച്ചിട്ടില്ല. അൻസാൽ അഗർവാൾ എന്ന വ്യക്തിയുടെ ഭാര്യയാണ് മരിച്ച ഡോക്ടർ. ഇവർ സൺ സിറ്റി അപ്പാർട്മെന്റിൽ വാടകക്ക് താമസിക്കുകയായിരുന്നു." പോലീസ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ ലേഡി ഡോക്ടറെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. "ഇവർക്ക് ജോലി ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യത്തിലും ഉറപ്പില്ല. പക്ഷേ ഡോക്ടറുടെ ഭർത്താവ് അവകാശപ്പെടുന്നത് ഇവർ ജോലിക്ക് ചേർന്നിട്ടുണ്ട് എന്നാണ്." പോലീസ് അറിയിച്ചു. ഡോക്ടറുടെ ഭർത്താവായ അൻസാൽ അഗർവാൾ മുംബൈയിലെ കസ്റ്റംസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുകയാണ്. എന്നിരുന്നാലും, കഴിഞ്ഞ നാല് മാസമായി ഇദ്ദേഹം തൻ്റെ ഭാര്യയ്‌ക്കൊപ്പം അപ്പാർട്മെന്റിൽ താമസിക്കുകയായിരുന്നു. കാരണം ഇവർ വിഷാദ രോഗത്തിന് അടിമയായിരുന്നെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. പോലീസ് സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ ലഭിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ലക്നൗ (ഉത്തർ പ്രദേശ്): ലക്‌നൗവിലെ രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.എം.എൽ.ഐ.എം.എസ്) ഡോക്ടർമാർ കരോട്ടിഡ്-കാവേർനസ് ഫിസ്റ്റുല (സി.സി.എഫ്) എന്നറിയപ്പെടുന്ന സങ്കീർണ്ണമായ മസ്തിഷ്ക അവസ്ഥയുള്ള 42 കാരിയായ സ്ത്രീയിൽ വിജയകരമായി ബ്രെയിൻ സർജറി നടത്തി.
തെലങ്കാന: രുത് ജോൺ കൊയ്യാല (29) എന്ന തെലങ്കാന ഡോക്ടർ പി.ജി മെഡിക്കൽ സീറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യ ട്രാസ്‌ജെൻഡർ ഡോക്ടറായി മാറി. തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രണ്ടു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് രുത് ജോൺ പി.ജി മെഡിക്കൽ സീറ്റ് സ്വന്തമാക്കിയത്.
ബാംഗ്ലൂർ: ബെംഗളൂരുവിലെ ഒരു ആശുപത്രിയിലെ ഡോക്ടർമാർ അടുത്തിടെ 68 വയസ്സുള്ള ഒരു സ്ത്രീയിൽ നിന്ന് 7.2 സെന്റീമീറ്റർ വലിപ്പമുള്ള വൃക്കയിലെ കല്ല് നീക്കം ചെയ്തു. രക്താതിമർദ്ദം, പ്രമേഹം, പാർക്കിൻസൺസ് രോഗം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി വിവിധ രോഗങ്ങളാൽ ഈ സ്ത്രീ കഷ്ടപ്പെടുകയായിരുന്നു.
A 27-year-old man from Africa underwent pulmonary endarterectomy at a private hospital in the city due to a serious pulmonary condition.
കൊൽക്കത്ത: സർക്കാർ ഉടമസ്ഥതയിലുള്ള നിൽ സിർകാർ മെഡിക്കൽ കോളേജ് ആശുപത്രി (എൻ.ആർ.എസ്) പരിസരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജൂണിയർ ഡോക്ടർമാരെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.