പഞ്ച്കുള (ഹരിയാന): ഹരിയാനയിലെ പഞ്ച്കുളയിൽ, താമസിക്കുന്ന അപാർട്മെന്റിൻ്റെ പതിനൊന്നാം നിലയിൽ നിന്നും വീണ് അനസ്‌തിയോളജിസ്റ്റ് ആയ ലേഡി ഡോക്ടർ (35) മരണപ്പെട്ടു. ഡോക്ടറുടെ മരണം ആത്മഹത്യ ആണോ അല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ലെന്ന് പോലീസ് അറിയിച്ചു. "സംഭവം ആത്മഹത്യ ആണോ എന്നുള്ള കാര്യത്തിൽ വ്യക്‌തത ലഭിച്ചിട്ടില്ല. അൻസാൽ അഗർവാൾ എന്ന വ്യക്തിയുടെ ഭാര്യയാണ് മരിച്ച ഡോക്ടർ. ഇവർ സൺ സിറ്റി അപ്പാർട്മെന്റിൽ വാടകക്ക് താമസിക്കുകയായിരുന്നു." പോലീസ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ ലേഡി ഡോക്ടറെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. "ഇവർക്ക് ജോലി ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യത്തിലും ഉറപ്പില്ല. പക്ഷേ ഡോക്ടറുടെ ഭർത്താവ് അവകാശപ്പെടുന്നത് ഇവർ ജോലിക്ക് ചേർന്നിട്ടുണ്ട് എന്നാണ്." പോലീസ് അറിയിച്ചു. ഡോക്ടറുടെ ഭർത്താവായ അൻസാൽ അഗർവാൾ മുംബൈയിലെ കസ്റ്റംസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുകയാണ്. എന്നിരുന്നാലും, കഴിഞ്ഞ നാല് മാസമായി ഇദ്ദേഹം തൻ്റെ ഭാര്യയ്‌ക്കൊപ്പം അപ്പാർട്മെന്റിൽ താമസിക്കുകയായിരുന്നു. കാരണം ഇവർ വിഷാദ രോഗത്തിന് അടിമയായിരുന്നെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. പോലീസ് സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ ലഭിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Mumbai: Raj Gorsa, a 50-year-old from Mumbai, experienced chest pain, palpitations, and blackouts while at work. He was rushed to Jaslok’s emergency department where tests revealed recurrent ventricular tachycardia, a potentially dangerous arrhythmia.
കൊൽക്കത്ത: സർക്കാർ ഉടമസ്ഥതയിലുള്ള നിൽ സിർകാർ മെഡിക്കൽ കോളേജ് ആശുപത്രി (എൻ.ആർ.എസ്) പരിസരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജൂണിയർ ഡോക്ടർമാരെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
INDIAN MEDICAL ASSOCIATION (HQs.)
RE ENVISION THE NMC LOGO
മിസോറാമിൽ ഹീറോ ആയി മാറിയിരിക്കുകയാണ് എം.എൽ.എ ആയ ഡോ. Z.R തിയംസംഗ. ഗൈനക്കോളജിസ്റ്റ് കൂടിയായ എം.എൽ.എ രണ്ടു സ്ത്രീകളിൽ സിസേറിയൻ നടത്തുകയായിരുന്നു. തൻ്റെ ചമ്പൈ നോർത്ത് മണ്ഡലത്തിൽ പര്യടനം നടത്തുകയായിരുന്നു തിയംസംഗ. അപ്പോഴാണ് ചമ്പൈ ജില്ലാ ആശുപത്രുയിൽ നിന്നും ഇദ്ദേഹത്തിന് ഒരു കോൾ വരുന്നത്.
Mangaluru: A 69-year-old doctor residing in Bolwar, Puttur, fell victim to a sophisticated cybercrime, losing Rs 16.50 lakh in the process. Dr. Chidambar Adiga reported that on March 28, he received a call from an unfamiliar number.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.