ആദിലാബാദ് (തെലങ്കാന): ആദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.ഐ.എം.എസ്) ആറ് ജൂണിയർ ഡോക്ടർമാരെ ബുധനാഴ്ച രാത്രി കാമ്പസിലേക്ക് അതിക്രമിച്ച് കയറിയ അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെയുള്ള അഞ്ച് പേർ മർദ്ദിച്ചു. അക്രമത്തിൽ ഉൾപ്പെട്ടതിന് ഒരു അസിസ്റ്റന്റ് പ്രൊഫസറെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ജൂണിയർ ഡോക്ടർമാരായ ടി. കവി രാജ്, ഭരത്, പി. നവീൻ, അഭിഷേക്, നവീൻ, വിജയ് എന്നിവരെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ക്രാന്തി കിരണും സുഹൃത്തുക്കളായ വസീം, ശിവ എന്നിവരും മറ്റ് രണ്ട് പേരും ചേർന്ന് ആക്രമിച്ചതിന്റെ ഫലമായി പരിക്കേറ്റെന്ന് അദിലാബാദ് II ടൗൺ സബ് ഇൻസ്പെക്ടർ ജി പ്രദീപ് പറഞ്ഞു. കവി രാജിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ക്രാന്തികുമാർ, വസീം, ശിവ എന്നിവർക്കെതിരെയും ആർ.ഐ.എം.എസ് ഡയറക്ടർ ജയ്സിങ് റാത്തോഡ് ഉൾപ്പെടെ രണ്ട് പേർക്കെതിരെയും ഐ.പി.സി 337, 447, 307 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ക്രാന്തി കിരൺ വസീമിനും ശിവയ്ക്കുമൊപ്പം അർധരാത്രി ക്യാമ്പസ്സിൽ എത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇവർ അഞ്ച് ജൂണിയർ ഡോക്ടർമാരുമായി വാക്ക് തർക്കത്തിലേർപ്പെടുകയും ശേഷം മർദിക്കുകയും ചെയ്തു. പിന്നീട്, കിരൺ അഭിഷേകിനെ കാറിന്റെ ബോണറ്റ് വരെ 500 മീറ്ററോളം വലിച്ചിഴച്ചു. ജൂണിയർ ഡോക്ടറെ ഗേറ്റിൽ തള്ളിയിട്ട് ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ സമരം നടത്തി. വസീമും മറ്റ് മൂന്ന് പേരും ആക്രമണത്തിൽ ഏർപ്പെട്ടിരുന്നുവെന്നും അതേ സമയം ഡയറക്ടറിന് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും അവർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ ലംഘിച്ചാണ് അക്രമികൾ സ്ഥാപനത്തിൽ പ്രവേശിച്ചതെന്നും ജൂണിയർ ഡോക്ടർമാർ പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ ഡോ.ക്രാന്തി കുമാറിനെ സംഘർഷത്തിലെ പങ്കിന്റെ പേരിൽ പിരിച്ചുവിട്ടതായി ആർ.ഐ.എം.എസ് ഡയറക്ടർ ഡോ. ജയ്സിംഗ് റാത്തോഡ് പറഞ്ഞു. വിദ്യാർത്ഥികളുടെ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. താൻ ഒരിക്കലും വിദ്യാർത്ഥികളെ ലക്ഷ്യമിട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ എം.എൽ.എ ജോഗു രാമണ്ണ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
The government introduces the Ayush visa category to cater to foreign nationals seeking treatment within India's traditional medical systems.
As per the Ayush Ministry, this visa aligns with the proposition of introducing a distinct visa scheme, designed for foreigners coming to India to receive treatment in fields such as therapeutic care, wellness, and Yoga, all encompassed by the Indian systems of medicine.
ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
മുംബൈ: ഡോ. സഞ്ജീവ് ജാദവ് ചെയ്‌ത വീരോചിതമായ പ്രവൃത്തിക്ക് രാജ്യം മുഴുവൻ അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കുകയാണ്.
A 27-year-old man from Africa underwent pulmonary endarterectomy at a private hospital in the city due to a serious pulmonary condition.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.