ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഈ കാര്യം ക്ലിനിക്കിൽ ആരും ശ്രദ്ധിച്ചതുമില്ല. സെപ്തംബർ 23-ന് കൈരാന സർക്കാർ ആശുപത്രിയിൽ വിവിധ കുടുംബങ്ങളിൽ ജനിച്ച ഈ കുഞ്ഞുങ്ങളെ അതേ ദിവസം തന്നെ 38-കാരിയായ ഡോ. നീതു കുമാറിൻ്റെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റാൻ ഒരു ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. “നീതുവും അവരുടെ ജീവനക്കാരും കുറഞ്ഞ താപനിലയിൽ എ.സി സജ്ജമാക്കിയ ശേഷം ഉറങ്ങാൻ പോയി." കുഞ്ഞുങ്ങളിൽ ഒരാളുടെ പിതാവായ മുഹമ്മദ് നജിം അവകാശപ്പെട്ടു. പിറ്റേ ദിവസം രാവിലെ മാതാപിതാക്കൾ ചെന്ന് പരിശോധിച്ചപ്പോഴാണ് ക്ലിനിക്കിൽ രണ്ട് കുഞ്ഞുങ്ങളെയും ജീവനില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇത് കണ്ട് പ്രകോപിതരായ ഇവർ കർശന നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധിച്ചു. കുഞ്ഞുങ്ങളുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് നീതുവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (അശ്രദ്ധമൂലമുള്ള മരണം), 420 (വഞ്ചന), 419 (ആൾമാറാട്ടത്തിലൂടെയുള്ള വഞ്ചനയ്ക്കുള്ള ശിക്ഷ) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കിൾ ഓഫീസർ അമർദീപ് മൗര്യ പറഞ്ഞു. ഒപ്പം ലൈസൻസും മെഡിക്കൽ ബിരുദവും ഒന്നുമില്ലാതെയാണ് നീതു ക്ലിനിക് നടത്തുന്നതെന്നും പോലീസ് കണ്ടെത്തി. അതിനാൽ നീതുവിൻ്റെ ക്ലിനിക് അടച്ചു പൂട്ടിയതായും പോലീസ് അറിയിച്ചു.
Punjab Doctor Sets World Record by Curing 117-Cm Fistula with Ayurveda
Delhi on High Alert: Government Cancels Leaves of Officials and Doctors
ചെന്നൈ: ഹൃദയ, ശ്വാസകോശ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയിലെ സമർപ്പണത്തിനും വൈദഗ്ധ്യത്തിനും ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിന് അവാർഡ് സമ്മാനിച്ച് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പ്ലാന്റ് അതോറിറ്റി.
ചെന്നൈ: തമിഴ് നാട്ടിൽ ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കുന്ന ഡോക്ടർമാരുടെ ശമ്പളം താരതമ്യേന കുറവാണെന്ന് ഡോക്ടർമാർ. എഞ്ചിനീയറിംഗ്, വെറ്ററിനറി, അഗ്രിക്കൾച്ചർ, ആർട്സ് ആൻഡ് സയൻസ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫസർമാർക്ക് തങ്ങളേക്കാൾ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഡോക്ടേഴ്സ് അസോസിയേഷൻ പറഞ്ഞു.
നാഗ്പ്പൂർ(മഹാരാഷ്ട്ര): രാജ്യത്തെ ഡോക്ടർമാർക്ക് ലോകമെമ്പാടും ആദരവ് ലഭിക്കുന്നുണ്ടെന്നും യു.കെയിലെയും യു.എസിലെയും മികച്ച 10 ഡോക്ടർമാരിൽ ആറ് പേരും ഇന്ത്യൻ വംശജരാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കാരി പറഞ്ഞു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.