എറണാകുളം: അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ 110 വയസ്സുള്ള ഒരു സ്ത്രീയുടെ ഇടുപ്പ് ഒടിവ് ശസ്ത്രക്രിയ (ഹിപ് സർജറി) വിജയകരമായി നടത്തി. തൃശൂർ ചാവക്കാട് സ്വദേശിനിയായ ഫാത്തിമയ്ക്കാണ് ഒരു അപകടത്തെ തുടർന്ന് ഇടുപ്പ് ഒടിഞ്ഞത്. ഇത് കാരണം സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ നിർവഹിക്കാനാവാതെ കടുത്ത വേദനയോടെയാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഒടിഞ്ഞ ഇടുപ്പ് മൂലം മൂത്രമൊഴിക്കൽ, ചലനം തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ഇവർക്ക് കൃത്യമായി ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. കടുത്ത വേദനയായിരുന്നു ഇതിന് കാരണം. ഫാത്തിമയുടെ ബുദ്ദിമുട്ട് വ്യക്തമായി മനസ്സിലാക്കിയ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഇവരിൽ ഫാസിയ ഇലിയാക്ക ബ്ലോക്ക് എന്ന ഒരു സാങ്കേതികവിദ്യ പ്രയോഗിച്ചു. ഈ സാങ്കേതികവിദ്യ കാരണം 12 മണിക്കൂറാണ് ഫാത്തിമയ്ക്ക് വേദനയിൽ നിന്നും ആശ്വാസം ലഭിച്ചത്. ഈ സമയത്താണ് ഇവരിൽ ശസ്ത്രക്രിയ നടത്തിയതും. ഡോ. പ്രിൻസ് ഷാനവാസ് ഖാൻ നേതൃത്വം നൽകിയ സംഘം വെറും അര മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്‌തു. തുടർന്ന് ഫാത്തിമയെ രണ്ട് മണിക്കൂർ നിരീക്ഷണത്തിൽ വെക്കുകയും ഒരു ദിവസം ഐ.സി.യുവിൽ ആക്കുകയും ചെയ്‌തു. ശസ്ത്രക്രിയയെ തുടർന്ന് ഫാത്തിമ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. മുൻപത്തെ പോലെ വേദനയൊന്നും ഇല്ലെന്ന് ഇവർ അറിയിച്ചു. ഈ സംഭവത്തോട് കൂടി അപ്പോളോ അഡ്‌ലക്‌സ് ഹോസ്‌പിറ്റൽ മെഡിക്കൽ ലോകത്തിലെ വലിയ ഒരു നാഴികക്കല്ല് പിന്നിടുക മാത്രമല്ല ചെയ്‌തത് മുതിർന്ന പൗരന്മാർ ഉൾപ്പടെ ആർക്ക്, എപ്പോൾ വേണമെങ്കിലും മികച്ച ചികിത്സക്കായി തങ്ങളുടെ ആശുപത്രിയെ ആശ്രയിക്കാം എന്ന് ഊന്നിപ്പറയുകയുമാണ്.
ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും "പഞ്ചാബ്" മോഡൽ പ്രസംഗം നടത്തിയ ബഹു. എംഎൽ എ ശ്രീ കെ ബി ഗണേഷ് കുമാറിൻറെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Over 9,000 Homoeopathic Doctors Plan Hunger Strike at Azad Maidan
കോഴിക്കോട്: ഹോൺ മുഴക്കിയതിന്റെ പേരിൽ ഡോക്ടർക്ക് നേരെ ക്രൂര മർദ്ദനം. കോഴിക്കോട് പി ടി ഉഷ റോഡ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. വയനാട് റോഡ് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നുമായിരുന്നു പ്രശ്നത്തിന്റെ തുടക്കം.
Kerala High Court: Section 304-A IPC Applies Only When Doctor Acts Rashly or Negligently
Dr വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്..!!
കൂടെ വർക്ക് ചെയ്ത ഹൗസ് സർജൻ.. .അറിവ് ശരിയാണെങ്കിൽ ഡോക്ടർ ഇപ്പോൾ ട്രിവാൻഡറും കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്..
Dr വന്ദന ക്രൂരമായി ആക്രമിക്കപ്പെടുന്ന കാഴ്ചയും ശബ്ദവും അകത്തു മുറികളിൽ പൂട്ടിയിരുന്ന സ്റ്റാഫുകൾക്കും,ജീവൻ കൊടുത്തും സുരക്ഷ നൽകേണ്ട ഹോം ഗാർഡിനും, പോലീസിനും വ്യക്തമായിരുന്നു..
We have various options to advertise with us including Events, Advertorials, Banners, Mailers, etc.