കൊച്ചി: ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ മാതാപിതാക്കളെ കണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശം നൽകി. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന വന്ദനയുടെ മാതാപിതാക്കളുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ ഈ നിർദേശം നൽകിയത്. സംഭവത്തിൽ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ശരിയായ രീതിയിൽ അന്വേഷിക്കപ്പെട്ടിട്ടില്ലെന്നും പ്രതിക്ക് അനുകൂലമായാണ് കുറ്റപത്രം സമർപ്പിച്ചതെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. ഡോ. വന്ദനയ്ക്ക് ഉടൻ ചികിത്സ ലഭിച്ചില്ലെന്നും കേസിലെ പ്രതിയായ ജി. സന്ദീപ് പരാതിക്കാരനാണെന്നും മുറിവുകൾ ഡ്രസ്സ് ചെയ്യാനാണ് ആശുപത്രിയിൽ എത്തിച്ചതെന്നും എ.ഡി.ജി.പി മൊഴി നൽകിയതായി ഇവർ ആരോപിച്ചു. എന്നാൽ, ഹർജിക്കാർ പറയുന്നത്, ആശുപത്രി രേഖകൾ പ്രകാരം അമ്മയുമായി വഴക്കിട്ടെന്ന പരാതിയിൽ അറസ്റ്റിലായ പ്രതിയാണ് സന്ദീപ് എന്നാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഒക്ടോബർ 18-ന് പരിഗണിക്കും.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡോക്ടർമാർക്ക് അവസരം; ശമ്പളം 2.5 ലക്ഷം രൂപ വരെ
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ 12 ഡോക്ടർമാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രചാരണം തെറ്റെന്ന് കെ.ജി.എം.ഒ.എ.
കൊച്ചി: ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ മാതാപിതാക്കളെ കണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശം നൽകി.
എറണാകുളം: കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഡോക്ടർ വന്ദനയുടെ മരണത്തിൻറെ മുറിവ് ഉണങ്ങുന്നതിന് മുൻപ് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോക്ടർ ഹാരിഷ് മുഹമ്മദ് (25) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച്ച പുലർച്ചെ 1.30നു ഡ്യൂട്ടി സമയത്തിനിടെ ലഭിച്ച ഇടവേളയിൽ ആശുപത്രിയിലെ കഫെറ്റീരിയയിൽ പോയതായിരുന്നു യുവ ഡോക്ടർ.
Medanta to Build ₹500 Crore Super-Specialty Hospital in Guwahati
We have various options to advertise with us including Events, Advertorials, Banners, Mailers, etc.