രാജ്കോട്ട്: ജുനാഗദിലെ ഒരു ഹോമിയോ ഡോക്ടർക്ക് സൈബർ തട്ടിപ്പിനൊടുവിൽ നഷ്ടമായത് ഒരു ലക്ഷം രൂപ. ഡോ.മുസ്തഫ മാഹിദ ആണ് സൈബർ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന് ജുനാഗദിൽ ഒരു ഹോമിയോ ക്ലിനിക്കും ഉണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 6-ന് ഡോക്ടറെ പരിമൾ കുമാർ എന്ന ഒരു വ്യക്തി വിളിക്കുകയായിരുന്നു. താൻ ടൗണിലെ NCC ക്യാമ്പിൽ ഉള്ള ഒരു പട്ടാളക്കാരൻ ആണെന്നും തൻ്റെ ക്യാമ്പിൽ ഉള്ള 191 കുട്ടികളുടെ ഹെൽത്ത് ചെക്ക് അപ്പ് നടത്തണമെന്നും അതിനു വേണ്ടി പണം അയച്ചു തരാം എന്നുമായിരുന്നു ഇയാൾ ഡോക്ടറോട് പറഞ്ഞത്. പക്ഷേ ആ സമയം ഡോ.മുസ്തഫ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ അദ്ദേഹം കോൾ കട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾ വീണ്ടും ഡോക്ടറെ വിളിച്ചു. എത്രയും പെട്ടെന്ന് ചെക്ക് അപ്പിനായുള്ള തീയതി തീരുമാനിക്കാൻ ഇയാൾ ഡോക്ടറോട് പറയുകയും തൻ്റെ കുട്ടികൾ 10 പേരടങ്ങുന്ന ബാച്ചുകൾ ആയി ഡോക്ടറുടെ ക്ലിനിക്കിൽ എത്തുമെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ ഇയാൾ ഡോക്ടറോട് ആവശ്യപ്പെടുകയും ശേഷം പണം അയച്ചു തരാമെന്നും ഇയാൾ പറഞ്ഞു. കുറച്ചു കഴിഞ്ഞു പരിമൾ കുമാറിൻറെ സീനിയർ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരാൾ വീഡിയോ കോളിലൂടെ ഡോക്ടറെ ബന്ധപ്പെട്ടു. ഡോക്ടർക്ക് ഒരു ലിങ്ക് വഴി ഒരു ബിസിനസ് അപേക്ഷ താൻ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കാനും ഡോക്ടറോട് ഇയാൾ പറഞ്ഞു. ശേഷം ഡോക്ടറുടെ അക്കൗണ്ടിൽ പണം ലഭിക്കുന്നതിനായി ഡോക്ടറുടെ UPI പേയ്മെന്റ് പാസ്സ്‌കോഡ് നൽകാനും ഇയാൾ ആവശ്യപ്പെട്ടു. ഇയാൾ പറഞ്ഞത് പ്രകാരം ഡോ.മുസ്തഫ ചെയ്യുകയും മിനിട്ടുകൾക്കകം ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. പണം നഷ്ടമായപ്പോഴാണ് താൻ പറ്റിക്കപ്പെട്ടതാണെന്ന് ഡോക്ടർക്ക് മനസ്സിലായത്. ഉടൻ തന്നെ ഇദ്ദേഹം പോലീസിൽ പരാതി നൽകി. ഓൺലൈൻ ഇടപാട് നടത്തുമ്പോൾ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഉപഭോക്താവിന്റെ UPI പാസ്സ്‌കോഡ്. ഒരു കാരണവശാലും അത് എവിടെയും പ്രദർശിപ്പിക്കാൻ പാടില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസ്.
ന്യൂ ഡൽഹി: ഇൻസ്റ്റിറ്റ്യൂഷണൽ അല്ലെങ്കിൽ കോളേജ് തലത്തിലുള്ള കൗൺസിലിംഗ് വഴി എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) പരിശോധിച്ചതിന് ശേഷം റദ്ദാക്കുമെന്ന് എൻ.എം.സി-യുടെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യു.ജി.എം.ഇ.ബി) അറിയിച്ചു.
ന്യൂഡൽഹി: പരിശോധനക്കിടെ ഡോക്ടറെ കത്തി കൊണ്ട് ആക്രമിച്ച രോഗി അറസ്റ്റിൽ. ന്യൂ ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിൽ ആയിരുന്നു സംഭവം. ന്യൂറോളജി വിഭാഗത്തിലെ സീനിയർ സർജൻ ആയ ഡോ.സത്നം സിംഗ് ചെബ്ബറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രാജ്‌കുമാർ എന്ന 21-കാരനാണ് ഡോക്ടറെ ആക്രമിച്ചത്.
ഇൻഡോർ (മധ്യ പ്രദേശ്): സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഒരു ആദിവാസിയുടെ (60) ശരീരത്തിൽ കുടുങ്ങിയ മൂന്ന് അമ്പുകൾ നീക്കം ചെയ്‌ത് ഇൻഡോർ മഹാരാജ യശ്വന്തറാവു (എം.വൈ) ഹോസ്പിറ്റലിലെ ഡോക്ടർമാർ.
The FIR states that a professor at a government medical university in Uttar Pradesh was ensnared in a 'digital arrest' scam, resulting in a loss of Rs 40 lakh. According to her statement, she received a call on March 11 from Maharashtra, where the caller alleged that a phone number associated with her ID had been engaged in illegal activities, such as text message scams and money laundering.
ന്യൂ ഡൽഹി: ഇനി മുതൽ എല്ലാ പി.ജി വിദ്യാർത്ഥികളും മുഴുവൻ സമയവും റസിഡന്റ് ഡോക്ടര്മാരായി ജോലി ചെയ്യണമെന്ന പുതിയ നിയമം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കൊണ്ട് വരുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.