അമരാവതി: ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു സർക്കാർ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് പവർ കട്ട് സമയത്ത് മൊബൈൽ ഫ്ലാഷ് ലൈറ്റിൻ്റെ സഹായത്തോടെ പരിക്കേറ്റ ഒരാളെ ചികിത്സിക്കുന്ന വീഡിയോ സെപ്റ്റംബർ 2, ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആദിവാസികൾ കൂടുതലുള്ള പാർവതിപുരം മന്യം ജില്ലയിലെ കുറുപ്പം മണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്.സി) വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അടിക്കടിയുള്ള പവർ കട്ടുകൾ ആന്ധ്രാപ്രദേശിലെ വിവിധ മേഖലകളിൽ വലിയ ദുരിതം സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) തലവനുമായ ചന്ദ്രബാബു നായിഡു ആരോപിച്ചു. വീഡിയോയിൽ, കുറച്ച് ആരോഗ്യ പ്രവർത്തകർ ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയുടെ മേൽ ഇരുട്ടിൽ അവരുടെ മൊബൈൽ ഫ്ലാഷ്‌ലൈറ്റുകൾ ഉയർത്തിപ്പിടിക്കുന്നതും മറ്റൊരു ആരോഗ്യ പ്രവർത്തകൻ രോഗിയെ പരിചരിക്കാൻ തയ്യാറെടുക്കുന്നതുമാണ് ഉള്ളത്. ആശുപത്രിയിൽ ഇൻവെർട്ടറും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും വോൾട്ടേജിലെ ഏറ്റക്കുറച്ചിലുകൾ കാരണം ഇൻവെർട്ടർ തകരാറിലായതിനാൽ വൈദ്യുതി നിലച്ച ഉടൻ തന്നെ ഇൻവെർട്ടർ ഓൺ ചെയ്യാനായില്ലെന്ന് ഹോസ്പിറ്റൽ സർവീസസ് (ഡി.സി.എച്ച്.എസ്) ജില്ലാ കോർഡിനേറ്റർ ഡോ. വാഗ്ദേവി പറഞ്ഞു. വൈറൽ വീഡിയോ ചിത്രീകരിക്കപ്പെട്ടതിന് ശേഷം ജനറേറ്റർ ഓൺ ആവുകയും ലൈറ്റുകൾ തെളിയുകയും ചെയ്‌തെന്ന് ഇവർ പറയുന്നു. "സംഭവത്തിന് തലേദിവസം രാത്രിയും പകലും കനത്ത മഴ ഉണ്ടായിരുന്നു. ഇത് വോൾട്ടേജ് വ്യതിയാനങ്ങൾക്ക് കാരണമാവുകയും ഇൻവെർട്ടറിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ ജനറേറ്റർ ഓണാക്കി." ഡോ. വാഗ്ദേവി പറഞ്ഞു. നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കേണ്ട രക്ത സംഭരണ യൂണിറ്റുകൾ സി.എച്ച്.സികളിൽ ഉള്ളതിനാൽ ജില്ലയിലെ ഏഴ് സി.എച്ച്.സികളിലും ഇൻവെർട്ടറുകളും ജനറേറ്ററുകളും പ്രവർത്തനക്ഷമമായ നിലയിലാണെന്നും അവർ പറഞ്ഞു. “കനത്ത മഴയെത്തുടർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ താൽക്കാലിക പ്രശ്‌നമുണ്ടായി.” അവർ പറഞ്ഞു. "കുറുപ്പത്തെ സി.എച്ച്.സിയിൽ 20 കിടപ്പുരോഗികളെ ഉൾക്കൊള്ളാൻ കഴിയും, പ്രതിദിനം ശരാശരി 100 രോഗികൾ ആശുപത്രിയിൽ എത്തുന്നു." ഡോ. വാഗ്ദേവി കൂട്ടിച്ചേർത്തു
New Delhi: The rescheduling of the NEET PG 2024 exam date has sparked widespread discussion on social media, with aspiring doctors and current professionals expressing various concerns and criticisms regarding the decision.
നാഗപൂർ: നാഗ്പൂരിൽ തൻ്റെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത് ട്രൈനീ ഡോക്ടർ. ഇക്കഴിഞ്ഞ സെപ്റ്റംബർ 3-ന് ആയിരുന്നു സംഭവം. ഡോ. ഭൂഷൺ വിലാസ് വധോങ്കർ (23) ആണ് ആത്മഹത്യ ചെയ്തത്. തൻ്റെ ഹോസ്റ്റൽ മുറിയിലെ സീലിങ്ങിൽ തൂങ്ങിയായിരുന്നു ഡോക്ടർ ജീവിതം അവസാനിപ്പിച്ചത്.
Raipur: On Tuesday evening, a 52-year-old doctor, Dr. Akhilesh Vishwakarma, stationed at a community health center in Surajpur district, tragically took his own life at his residence.
Mumbai: Raj Gorsa, a 50-year-old from Mumbai, experienced chest pain, palpitations, and blackouts while at work. He was rushed to Jaslok’s emergency department where tests revealed recurrent ventricular tachycardia, a potentially dangerous arrhythmia.
Chennai: Twin sisters, hailed as "miracle babies," were given a second chance at life by doctors at a Chennai hospital. Born prematurely at just 24 weeks, weighing 620 gm (twin 1) and 720 gm (twin 2), they underwent surgeries for hernia and a congenital heart defect.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.