Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ആന്ധ്രയിലെ ആശുപത്രിയിൽ പവർ കട്ട് സമയത്ത് മൊബൈൽ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് ചികിത്സ.
2023-09-06 12:05:15
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

അമരാവതി: ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു സർക്കാർ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് പവർ കട്ട് സമയത്ത് മൊബൈൽ ഫ്ലാഷ്‌ ലൈറ്റിൻ്റെ  സഹായത്തോടെ പരിക്കേറ്റ ഒരാളെ ചികിത്സിക്കുന്ന വീഡിയോ സെപ്റ്റംബർ 2, ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആദിവാസികൾ കൂടുതലുള്ള പാർവതിപുരം മന്യം ജില്ലയിലെ കുറുപ്പം മണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്‌.സി) വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അടിക്കടിയുള്ള പവർ കട്ടുകൾ ആന്ധ്രാപ്രദേശിലെ വിവിധ മേഖലകളിൽ വലിയ ദുരിതം സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) തലവനുമായ ചന്ദ്രബാബു നായിഡു ആരോപിച്ചു. വീഡിയോയിൽ, കുറച്ച് ആരോഗ്യ പ്രവർത്തകർ ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയുടെ മേൽ ഇരുട്ടിൽ അവരുടെ മൊബൈൽ ഫ്ലാഷ്‌ലൈറ്റുകൾ ഉയർത്തിപ്പിടിക്കുന്നതും മറ്റൊരു ആരോഗ്യ പ്രവർത്തകൻ രോഗിയെ പരിചരിക്കാൻ തയ്യാറെടുക്കുന്നതുമാണ് ഉള്ളത്. ആശുപത്രിയിൽ ഇൻവെർട്ടറും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും വോൾട്ടേജിലെ ഏറ്റക്കുറച്ചിലുകൾ കാരണം ഇൻവെർട്ടർ തകരാറിലായതിനാൽ വൈദ്യുതി നിലച്ച ഉടൻ തന്നെ ഇൻവെർട്ടർ ഓൺ ചെയ്യാനായില്ലെന്ന് ഹോസ്പിറ്റൽ സർവീസസ് (ഡി.സി.എച്ച്.എസ്) ജില്ലാ കോർഡിനേറ്റർ ഡോ. വാഗ്ദേവി പറഞ്ഞു. വൈറൽ വീഡിയോ ചിത്രീകരിക്കപ്പെട്ടതിന് ശേഷം ജനറേറ്റർ ഓൺ ആവുകയും ലൈറ്റുകൾ തെളിയുകയും ചെയ്‌തെന്ന് ഇവർ പറയുന്നു. "സംഭവത്തിന് തലേദിവസം രാത്രിയും പകലും കനത്ത മഴ ഉണ്ടായിരുന്നു. ഇത് വോൾട്ടേജ് വ്യതിയാനങ്ങൾക്ക് കാരണമാവുകയും ഇൻവെർട്ടറിൻ്റെ  പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ ജനറേറ്റർ ഓണാക്കി." ഡോ. വാഗ്ദേവി പറഞ്ഞു. നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കേണ്ട രക്ത സംഭരണ ​​യൂണിറ്റുകൾ സി.എച്ച്.സികളിൽ ഉള്ളതിനാൽ ജില്ലയിലെ ഏഴ് സി.എച്ച്.സികളിലും ഇൻവെർട്ടറുകളും ജനറേറ്ററുകളും പ്രവർത്തനക്ഷമമായ നിലയിലാണെന്നും അവർ പറഞ്ഞു. “കനത്ത മഴയെത്തുടർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ താൽക്കാലിക പ്രശ്‌നമുണ്ടായി.” അവർ പറഞ്ഞു. "കുറുപ്പത്തെ സി.എച്ച്‌.സിയിൽ 20 കിടപ്പുരോഗികളെ ഉൾക്കൊള്ളാൻ കഴിയും, പ്രതിദിനം ശരാശരി 100 രോഗികൾ ആശുപത്രിയിൽ എത്തുന്നു." ഡോ. വാഗ്ദേവി കൂട്ടിച്ചേർത്തു


More from this section
2024-04-18 18:12:28

Mangaluru: Dr. Swati Shetty (24), a dentist and the daughter of Alvarabettu residents Ramanna Shetty and Jyothi Shetty, both prominent figures in the community, passed away after a brief illness on Tuesday morning, April 16.

2025-05-08 13:01:17

India Conducts Nationwide Hospital Mock Drills to Strengthen Emergency Preparedness Amid War Threat

 

2023-11-14 18:43:12

ഗാസിയാബാദ് (ഉത്തർ പ്രദേശ്): ബുധനാഴ്ച ഉച്ചയ്ക്ക് വസുന്ധരയ്ക്ക് സമീപം ഒരു ഡോക്ടറെ മർദിച്ചതിന് ഹിന്ദി കവിയും രാഷ്ട്രീയക്കാരനുമായ കുമാർ വിശ്വാസിൻ്റെ ചില സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഗാസിയാബാദ് പോലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌തു.

2023-10-04 17:18:52

ന്യൂ ഡൽഹി: റാഞ്ചി-ഡൽഹി വിമാനത്തിലെ രണ്ട് ഡോക്ടർമാരുടെ സമയോചിതമായ ഇടപെടൽ ഫ്ലൈറ്റിൽ ശ്വാസതടസ്സം അനുഭവപ്പെട്ട, ജന്മനാ ഹൃദ്രോഗബാധിതനായ ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചു.

2025-02-04 15:50:04

Government Removes Customs Duty on 36 Essential Medicines to Boost Healthcare Access

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.