മുംബൈ: ഡോ. സഞ്ജീവ് ജാദവ് ചെയ്‌ത വീരോചിതമായ പ്രവൃത്തിക്ക് രാജ്യം മുഴുവൻ അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കുകയാണ്. പൂനെയ്ക്കടുത്തുള്ള ഒരു ആശുപത്രിയിൽ നിന്ന് ശ്വാസകോശവുമായി പോയ ആംബുലൻസ് സിറ്റി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അപകടത്തിൽ പെട്ടു. എന്നാൽ ഡോ. സഞ്ജീവിൻ്റെയും അദ്ദേഹത്തിൻ്റെ മെഡിക്കൽ ടീമിൻ്റെയും കൃത്യമായ ഇടപെടൽ ചെന്നൈയിലെ ഒരു രോഗിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. ചെന്നൈയിൽ വെച്ച് മണിക്കൂറുകൾ സമയമെടുത്താണ് ശസ്ത്രക്രിയ ഇവർ വിജയകരമായി പൂർത്തിയാക്കിയത്. അപകടത്തിൽ തനിക്ക് പരിക്കേറ്റെങ്കിലും ചെന്നൈയിലെ 26-കാരനായ രോഗിക്ക് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി തന്നെ നടത്തിയെന്ന് ഡോ.സഞ്ജീവ് ജാദവും അദ്ദേഹത്തിൻ്റെ മെഡിക്കൽ സംഘവും പറഞ്ഞു. പിംപ്രി ചിഞ്ച്‌വാഡിലെ ഹാരിസ് ബ്രിഡ്ജിൽ ടയർ പൊട്ടി തങ്ങളുടെ ആംബുലൻസ് അപകടത്തിൽപെടുകയായിരുന്നെന്ന് ഡോ. സഞ്ജീവ് പറഞ്ഞു. "ആംബുലൻസിൻ്റെ മുൻഭാഗം ബ്രിഡ്ജ് റെയിലിംഗിൽ ഇടിക്കുകയും ഓക്സിജൻ സിലിണ്ടർ പുറത്തേക്ക് തെറിക്കുകയും ചെയ്തതിനാൽ അപകടത്തിൻ്റെ ആഘാതം വളരെ കൂടുതലായിരുന്നു.” അദ്ദേഹം പറഞ്ഞു. തൻ്റെ തലയ്ക്കും കൈകൾക്കും കാൽമുട്ടിനും പരിക്കേറ്റതായും ടീമിലെ മറ്റ് അംഗങ്ങൾക്കും പരിക്കേറ്റതായും ഡോക്ടർ ജാദവ് പറഞ്ഞു. "ഡ്രൈവർക്ക് പരിക്കേറ്റതിനാൽ ഞങ്ങൾ ആദ്യം അദ്ദേഹത്തെ ഡി. വൈ പാട്ടീൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തുടർന്ന് സമയം കളയാതെ പുറകെ വന്ന മറ്റൊരു വാഹനത്തിൽ ഞങ്ങൾ കയറുകയായിരുന്നു." ഡോക്ടർ അറിയിച്ചു. അങ്ങനെയാണ് ശസ്ത്രക്രിയ ചെയ്യാൻ ആവശ്യമായ ശ്വാസകോശവുമായി തങ്ങൾ പൂനെ വിമാനത്താവളത്തിൽ എത്തുന്നതെന്ന് ഡോ. സഞ്ജീവ് അറിയിച്ചു. ഉടൻ തന്നെ ചെന്നൈയിലേക്കുള്ള ചാർട്ടേഡ് ഫ്ലൈറ്റിൽ കയറി ഇവർ ചെന്നൈയിലേക്ക് തിരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പിംപ്രി ചിഞ്ച്‌വാഡിലെ ഡി. വൈ പാട്ടീൽ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത 19-കാരനായ ഒരു യുവാവിൻ്റെ ശ്വാസകോശമാണ് ശസ്ത്രക്രിയക്കായി ഇവർ ഉപയോഗിച്ചത്. അങ്ങനെ ഒരു രോഗിക്ക് ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിയിരുന്ന ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ ആശുപത്രിയിലേക്ക് അവയവം കൊണ്ടുപോവുകയായിരുന്നു. വീണ്ടെടുത്ത അവയവത്തിൻ്റെ പ്രവർത്തനക്ഷമത പൊതുവെ ആറുമണിക്കൂറാണ്, അതിനുള്ളിൽ തന്നെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കണം. അതിനാൽ രോഗിയുടെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവയവം ചെന്നൈയിലേക്ക് കൃത്യ സമയത്ത് തന്നെ കൊണ്ടുപോകേണ്ടത് പരമപ്രധാനമാണെന്ന് ഡോ. സഞ്ജീവ് പറഞ്ഞു. "ഞങ്ങൾ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ശസ്ത്രക്രിയ ചെയ്യാൻ ആരംഭിച്ചിരുന്നു. വൈകുന്നേരത്തോടെ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തുകയും ചെയ്‌തു. ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവൻ ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്." ഡോ. സഞ്ജീവ് കൂട്ടിച്ചേർത്തു. നവി മുംബൈയിലെ അപ്പോളോ ആശുപത്രിയിലെ ചീഫ് കാർഡിയോ തൊറാസിക് സർജനാണ് ഡോ. സഞ്ജീവ് ജാദവ്.
രാജ്കോട്ട്: ജുനാഗദിലെ ഒരു ഹോമിയോ ഡോക്ടർക്ക് സൈബർ തട്ടിപ്പിനൊടുവിൽ നഷ്ടമായത് ഒരു ലക്ഷം രൂപ. ഡോ.മുസ്തഫ മാഹിദ ആണ് സൈബർ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന് ജുനാഗദിൽ ഒരു ഹോമിയോ ക്ലിനിക്കും ഉണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 6-ന് ഡോക്ടറെ പരിമൾ കുമാർ എന്ന ഒരു വ്യക്തി വിളിക്കുകയായിരുന്നു.
ന്യൂ ഡൽഹി: ഇനി മുതൽ എല്ലാ പി.ജി വിദ്യാർത്ഥികളും മുഴുവൻ സമയവും റസിഡന്റ് ഡോക്ടര്മാരായി ജോലി ചെയ്യണമെന്ന പുതിയ നിയമം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കൊണ്ട് വരുന്നു.
കാൺപൂർ (ഉത്തർ പ്രദേശ്): കാൺപൂരിലെ ജി.എസ്.വി.എം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ മൂന്ന് പേർ ചേർന്ന് മർദ്ധിച്ചു. ഡോ. പീയുഷ് ഗാങ്‌വരാണ് ആക്രമണത്തിന് ഇരയായത്.
On Tuesday, a doctor who works as a tutor at a government-run medical college lodged a complaint with Ahmedabad's Detection of Crime Branch (DCB), accusing her ex-boyfriend of defrauding her of Rs 28 lakh.
On Monday and tuesday, 24th and 25th june approximately 1,000 junior doctors from Gandhi Hospital and Osmania General Hospital, along with around 6,000 junior doctors statewide, commenced a strike, impacting medical services across Telangana.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.