ഭോപ്പാൽ: ഹമീദിയ ഹോസ്പിറ്റലിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ വെച്ച് ജൂണിയർ പീഡിയാട്രീഷ്യൻ ഡോക്ടർക്ക് നേരെ അക്രമം. ഒരു കുഞ്ഞിൻറെ ബന്ധുവാണ് 26-കാരനായ ഡോക്ടറെ ആക്രമിച്ചത്. ഇയാൾ നവജാത ശിശു സംരക്ഷണ യൂണിറ്റിലേക്ക് അതിക്രമിച്ച് കയറുകയും കുട്ടിയുടെ ചികിത്സയിൽ അശ്രദ്ധ കാണിച്ചു എന്നാരോപിച്ച് ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 8-ന് ഏകദേശം ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത്. ഡോക്ടർ ഹമീദിയ ഹോസ്പിറ്റലിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഒരു എമർജൻസി കേസ് വരികയായിരുന്നു. ഗുരുതരാവസ്ഥയിൽ ഉള്ള ഒരു പെൺകുഞ്ഞായിരുന്നു രോഗി. ഹനുമാൻഗഞ്ചിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത ശേഷം വീട്ടുകാർ ഹമീദിയ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ കുഞ്ഞിന്റെ നില അതീവഗുരുതരമായിരുന്നു. കുഞ്ഞിൻറെ അവസ്ഥ മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ കുഞ്ഞിനെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ അഡ്‌മിറ്റ് ചെയ്തു. ശേഷം കുഞ്ഞിൻറെ ഒരു ബന്ധുവിനെ മാത്രമാണ് യൂണിറ്റിന്റെ അകത്തേക്ക് പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ പുറത്ത് നിർത്തുകയും ചെയ്തു. തുടർന്ന് ഡോക്ടർ കുഞ്ഞിനെ ചികിൽസിക്കുന്നതിനിടയിൽ ഈ ബന്ധു അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഡോക്ടർ ചികിത്സയിൽ അശ്രദ്ധ കാണിച്ചു എന്നാരോപിച്ചാണ് ഇയാൾ അക്രമം നടത്തിയത്. നേഴ്സുമാരും മറ്റു ആശുപത്രി സ്റ്റാഫുമാരും ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം ഇയാൾ കുഞ്ഞിനെ ഹമീദിയ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യിക്കുകയും കുഞ്ഞുമായി മറ്റൊരു ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. സംഭവത്തിന് ശേഷം ഡോക്ടർ ഉടൻ തന്നെ ഇയാൾക്കെതിരെ കോഹ്-ഇ-ഫിസ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ പല വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.
ന്യൂ ഡൽഹി: റോബോട്ടിക് സർജറിയിലൂടെ 33 വയസ്സുള്ള ഒരാളുടെ നാവിൻ്റെ അടിത്തട്ടിൽ നിന്ന് രക്തക്കുഴലുകൾ കൊണ്ട് രൂപപ്പെട്ട ഒരു ട്യൂമർ വിജയകരമായി നീക്കം ചെയ്‌ത് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ.
ഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. ഡോക്ടറുടെ കഴുത്തിലും വയറിലും വിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഓർത്തോപീഡിക് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഡോ. രാഹുൽ കാലിവ (26) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൻ്റെ രത്നച്ചുരുക്കം ഇങ്ങനെ.
രാജ്കോട്ട്: ജുനാഗദിലെ ഒരു ഹോമിയോ ഡോക്ടർക്ക് സൈബർ തട്ടിപ്പിനൊടുവിൽ നഷ്ടമായത് ഒരു ലക്ഷം രൂപ. ഡോ.മുസ്തഫ മാഹിദ ആണ് സൈബർ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന് ജുനാഗദിൽ ഒരു ഹോമിയോ ക്ലിനിക്കും ഉണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 6-ന് ഡോക്ടറെ പരിമൾ കുമാർ എന്ന ഒരു വ്യക്തി വിളിക്കുകയായിരുന്നു.
AIIMS Raipur Removes Pushpin from 13‑Year‑Old’s Lung, Prevents Major Complications
Pune Doctors Reconstruct Urinary Tract, Enabling Woman to Become a Mother
We have various options to advertise with us including Events, Advertorials, Banners, Mailers, etc.