കാൺപൂർ: ഇനി മുതൽ മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ ലഭ്യമല്ലാത്ത കുഞ്ഞുങ്ങൾക്ക് അവരുടെ മുലപ്പാൽ ദാനം ചെയ്യാം. കാൺപൂരിലെ ലാല ലജ്‌പത് റായ് ഹോസ്പിറ്റലിലാണ് ഈ സംവിധാനം ആരംഭിച്ചത്. "കങ്കാരൂ മദർ കെയർ സ്‌കീം" എന്ന് ഇതിന് പേര് നൽകുകയും ചെയ്തു. നമ്മുടെ രക്തവും മറ്റു അവയവങ്ങളും ദാനം ചെയ്യുന്ന അതേ രീതിയിൽ അതേ പ്രക്രിയയിൽ തന്നെ ഇനി മുതൽ മുലപ്പാലും ദാനം ചെയ്യാം. അവികസിതരായ, ഭാരക്കുറവുള്ള, മാസം തികയാത്ത നവജാതശിശുക്കളുടെ അതിജീവന സാധ്യത വർദ്ധിപ്പിക്കുന്ന ഒരു നൂതന രീതിയാണ് കംഗാരു മദർ കെയർ പ്രോജക്റ്റ്. അമ്മ തൻ്റെ നവജാതശിശുവിനെ നെഞ്ചോട് ചേർത്തുപിടിച്ച് ദിവസവും 20 മണിക്കൂർ മുലയൂട്ടുന്ന ലളിതമായ ഒരു സാങ്കേതിക രീതിയാണിത്. അമ്മയുടെ ശരീരവുമായുള്ള സ്പർശനവും മുലപ്പാലിൻ്റെ പോഷക ഗുണങ്ങളും ഒരുമിച്ച് ലഭിക്കുമ്പോൾ അത് നവജാതശിശുവിൽ ഉണ്ടാകുന്ന ഹൈപെർവെന്റിലേഷൻ (അമിതമായി ശ്വസിക്കൽ), ഹൈപോതെർമിയ (ശരീരത്തിൻ്റെ താപനില കുറയുന്ന അവസ്ഥ) എന്നിവ കുറയ്ക്കാനും കുഞ്ഞുങ്ങളെ പല തരം അണുബാധകളിൽ നിന്നും അകറ്റാനും സഹായിക്കുന്നു. ശിശുമരണനിരക്ക് 25% കുറയ്ക്കാൻ ഇത് സഹായിക്കും. 2014-ലെ ഇന്ത്യ ന്യൂബോൺ ആക്ഷൻ പ്ലാനിൽ നവജാതശിശുക്കളുടെ അതിജീവന നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമായി ഈ സ്‌കീമിനെ അംഗീകരിക്കുകയും ചെയ്‌തിരുന്നു. ഈ സംരംഭത്തിൻ്റെ തുടക്കം മുതൽ 36,587 നവജാതശിശുക്കൾക്ക് കങ്കാരൂ മദർ കെയർ സ്‌കീമിൻ്റെ ജീവൻ രക്ഷാ ആനുകൂല്യങ്ങൾ ലഭിച്ചു. ഇതിൻ്റെ പരിചരണ യൂണിറ്റുകൾ നല്ല വൃത്തിയുള്ളതും എയർ കണ്ടീഷൻ ചെയ്‌തതുമാണ്. അതായത് അമ്മമാർക്ക് ഈ പ്രക്രിയ ചെയ്യാൻ അനുകൂലമായ സാഹചര്യങ്ങൾ. മിക്ക സർക്കാർ ആശുപത്രികളിലും ഈ സൗകര്യം സൗജന്യമായി തന്നെ ലഭിക്കുകയും ചെയ്യും. അമ്മമാരുടെയും ശിശുക്കളുടെയും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ധാരണ മാറ്റുന്നതിലും ഈ സ്‌കീം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സ്‌കീം, റഫറൽ തലത്തിൽ എങ്ങനെ സേവനങ്ങൾ ചെയ്യാമെന്നും ഫലപ്രദമായ കംഗാരു മദർ കെയർ നൽകുന്നതിന് എന്താണ് വേണ്ടതെന്നതിനെക്കുറിച്ചും മാർഗനിർദേശം നൽകുന്നു. കംഗാരു മദർ കെയർ സ്‌കീം എപ്പോൾ, എങ്ങനെ മികച്ച രീതിയിൽ പ്രയോഗിക്കാം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക ഉപദേശം ഗൈഡിൽ വിവരിച്ചിട്ടുണ്ട്
New Delhi: In a significant milestone for medical innovation, the collaborative efforts between IIT Delhi and AIIMS New Delhi have resulted in the development of an indigenous and cost-effective tracheoesophageal prosthesis, marking a breakthrough in the field of medical technology in India.
ചെന്നൈ: പാപ്പുവ ന്യൂ ഗിനിയയിൽ നിന്നുള്ള 58 വയസ്സുള്ള ഒരു വ്യക്തിയിൽ ലേസർ ആൻജിയോപ്ലാസ്റ്റി വിജയകരമായി ചെയ്‌ത് കൗവേരി ഹോസ്പിറ്റലിലെ ഡോക്ടർമാർ.
ന്യൂ ഡൽഹി: റോബോട്ടിക് സർജറിയിലൂടെ 33 വയസ്സുള്ള ഒരാളുടെ നാവിൻ്റെ അടിത്തട്ടിൽ നിന്ന് രക്തക്കുഴലുകൾ കൊണ്ട് രൂപപ്പെട്ട ഒരു ട്യൂമർ വിജയകരമായി നീക്കം ചെയ്‌ത് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ.
ബാംഗ്ലൂർ: ഒരു ദിവസം 3797 എലെക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി) സ്‌ക്രീനിങ്ങുകൾ നടത്തി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ബാംഗ്ലൂരിലെ നാരായണ ഹെൽത്ത്.
മുംബൈ: മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിൽ, ഡോ. സമീർ ഗാർഡെ, ഡോ. ചന്ദ്രശേഖർ കുൽക്കർണി, ഡോ. വിശാൽ പിംഗ്ലെ, ഡോ. പ്രശാന്ത് ബൊറാഡെ, ഡോ. ശ്രുതി തപിയാവാല, ഡോ. ഖുശ്ബു ധർമാനി എന്നിവരുടെ നേതൃത്വത്തിലുള്ള സമർപ്പണവും ഉയർന്ന വൈദഗ്ധ്യവുമുള്ള സംഘം ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.