മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 12 ഡോക്ടർമാരെ ഒരു മുന്നറിയിപ്പും കൂടാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ ഡോക്ടർമാരും നാളെ അവധി എടുക്കും. കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) പ്രസിഡന്റ് ഡോ. എ.എം. ജയനാരായണനാണ് ഇക്കാര്യം അറിയിച്ചത്. നാളെ അത്യാഹിത വിഭാഗം ഒഴികെ ആശുപത്രിയിൽ വേറെ ഒരു വിഭാഗവും പ്രവർത്തിക്കില്ല. 12 ഡോക്ടർമാരെ മഞ്ചേരി ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറ്റിയ ഡി.എം.ഒ നടപടി ഉടൻ പിൻവലിക്കുക, ജനറൽ ആശുപത്രിയിലെ തസ്തികകൾ മറ്റ് സ്ഥാപനങ്ങളിലേക്ക് നൽകാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമം ഒഴിവാക്കുക, ജനറൽ ആശുപത്രി ജില്ലക്ക് നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ജില്ലയിൽ ആവശ്യത്തിന് ആശുപത്രികളും ബെഡുകളും ഡോക്ടർ തസ്തികകളും പുതുതായി സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഒരു മുന്നറിയിപ്പും ഇല്ലാതെ 12 ഡോക്ടർമാരെ പെട്ടെന്ന് സ്ഥലം മാറ്റിയത്
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗമായുള്ള ഹെൽത്ത് സർവിസ് യൂനിറ്റുകളുടെ പ്രവർത്തനത്തെ വളരെ മോശമായിട്ട് തന്നെ ബാധിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിലെ അവശേഷിക്കുന്ന ഡോക്ടർമാരാണെങ്കിൽ വൻ ജോലി ഭാരം കാരണം ഏറെ ബുദ്ദിമുട്ടിലും സമ്മർദ്ദത്തിലുമാണ്. കൂടാതെ ജനറൽ ആശുപത്രിയിലെ 56 തസ്തികകൾ ജില്ലക്ക് പുറത്തുള്ള പല സ്ഥാപനങ്ങളിലേക്ക് മാറ്റാൻ ആരോഗ്യവകുപ്പിൽ ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇത് ജനറൽ ആശുപത്രിയെ ജില്ലക്ക് നഷ്ടമാകാൻ വരെ കാരണമായേക്കും എന്ന് ഡോക്ടർമാർ ആരോപിക്കുന്നു.
Sree Chitra Thirunal Institute of Medical Sciences and Technology in Thiruvananthapuram Introduces New Bone-Healing Drugs
Kozhikode: A retired doctor, who had advertised for a matrimonial alliance in a newspaper, fell victim to a fake marriage scheme.
Thiruvananthapuram: The Kerala Health Department withdrew its controversial circular banning social media activities among staff following strong protests from doctors' organizations. Dr. Reena KJ, Director of Health Services, issued an order on March 21, cancelling the circular issued on March 13 with retrospective effect.
On Friday, February 23, Acupuncturist Shihabudeen was apprehended by the Nemom police in Thiruvananthapuram. This arrest follows his alleged involvement in the care of a woman who tragically passed away during childbirth, alongside the newborn baby.
തിരുവനന്തപുരം: ആക്യുപഞ്ചറിന്റെ സഹായത്തോടെ പ്രസവത്തിന് ശ്രമിച്ച 35 കാരിയായ സ്ത്രീയും കുഞ്ഞും വാടക വീട്ടിൽ വെച്ച് മരണപ്പെട്ടു. പൂന്തുറ സ്വദേശിനി ഷെമീറ ഒമ്പത് മാസം ഗർഭിണിയായിരുന്നെന്ന് പോലീസ് അറിയിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.