മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 12 ഡോക്ടർമാരെ ഒരു മുന്നറിയിപ്പും കൂടാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ ഡോക്ടർമാരും നാളെ അവധി എടുക്കും. കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) പ്രസിഡന്റ് ഡോ. എ.എം. ജയനാരായണനാണ് ഇക്കാര്യം അറിയിച്ചത്. നാളെ അത്യാഹിത വിഭാഗം ഒഴികെ ആശുപത്രിയിൽ വേറെ ഒരു വിഭാഗവും പ്രവർത്തിക്കില്ല. 12 ഡോക്ടർമാരെ മഞ്ചേരി ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറ്റിയ ഡി.എം.ഒ നടപടി ഉടൻ പിൻവലിക്കുക, ജനറൽ ആശുപത്രിയിലെ തസ്തികകൾ മറ്റ് സ്ഥാപനങ്ങളിലേക്ക് നൽകാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമം ഒഴിവാക്കുക, ജനറൽ ആശുപത്രി ജില്ലക്ക് നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ജില്ലയിൽ ആവശ്യത്തിന് ആശുപത്രികളും ബെഡുകളും ഡോക്ടർ തസ്തികകളും പുതുതായി സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഒരു മുന്നറിയിപ്പും ഇല്ലാതെ 12 ഡോക്ടർമാരെ പെട്ടെന്ന് സ്ഥലം മാറ്റിയത്
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗമായുള്ള ഹെൽത്ത് സർവിസ് യൂനിറ്റുകളുടെ പ്രവർത്തനത്തെ വളരെ മോശമായിട്ട് തന്നെ ബാധിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിലെ അവശേഷിക്കുന്ന ഡോക്ടർമാരാണെങ്കിൽ വൻ ജോലി ഭാരം കാരണം ഏറെ ബുദ്ദിമുട്ടിലും സമ്മർദ്ദത്തിലുമാണ്. കൂടാതെ ജനറൽ ആശുപത്രിയിലെ 56 തസ്തികകൾ ജില്ലക്ക് പുറത്തുള്ള പല സ്ഥാപനങ്ങളിലേക്ക് മാറ്റാൻ ആരോഗ്യവകുപ്പിൽ ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇത് ജനറൽ ആശുപത്രിയെ ജില്ലക്ക് നഷ്ടമാകാൻ വരെ കാരണമായേക്കും എന്ന് ഡോക്ടർമാർ ആരോപിക്കുന്നു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡോക്ടർമാർക്ക് അവസരം; ശമ്പളം 2.5 ലക്ഷം രൂപ വരെ
തിരുവനന്തപുരം: ആക്യുപഞ്ചറിന്റെ സഹായത്തോടെ പ്രസവത്തിന് ശ്രമിച്ച 35 കാരിയായ സ്ത്രീയും കുഞ്ഞും വാടക വീട്ടിൽ വെച്ച് മരണപ്പെട്ടു. പൂന്തുറ സ്വദേശിനി ഷെമീറ ഒമ്പത് മാസം ഗർഭിണിയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ഓസ്ട്രേലിയയിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടുന്നില്ലേ എന്ന ഒരു ചോദ്യം വന്നു. ഉണ്ട് എന്നാണ് ഉത്തരം. ഇന്ന് ഇരുന്ന് തപ്പിയെടുത്ത വിവരങ്ങളാണ്. വാർഡിൽ വച്ച് ആക്രമിക്കപ്പെട്ട ഒരാളെ പരിചയപ്പെട്ടു.
ഇവിടെ ഒരു ആശുപത്രിയിലേക്ക്, അതായത് എമർജൻസി വിഭാഗത്തിലേക്ക് ഒരു രോഗി എത്തുമ്പോൾ സാധാരണ സ്വീകരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്...
നേരെ ഡോക്ടറെ കയറി കാണാൻ പറ്റില്ല. ഒരു ട്രയാജ് സിസ്റ്റമുണ്ട്. അവിടെ റിസ്ക് അസസ്മെൻറ് അടക്കമുള്ള കാര്യങ്ങൾ നടക്കും.
Harm to self, harm to others, general vulnerability തുടങ്ങിയ കാര്യങ്ങൾ ട്രയാജിൽ ഉള്ള നേഴ്സ് വിലയിരുത്തും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ സെക്യൂരിറ്റിയെ വിളിച്ചുവരുത്തും.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 12 ഡോക്ടർമാരെ ഒരു മുന്നറിയിപ്പും കൂടാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ ഡോക്ടർമാരും നാളെ അവധി എടുക്കും.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.