തിരുവനന്തപുരം: ആക്യുപഞ്ചറിന്റെ സഹായത്തോടെ പ്രസവത്തിന് ശ്രമിച്ച 35 കാരിയായ സ്ത്രീയും കുഞ്ഞും വാടക വീട്ടിൽ വെച്ച് മരണപ്പെട്ടു. പൂന്തുറ സ്വദേശിനി ഷെമീറ ഒമ്പത് മാസം ഗർഭിണിയായിരുന്നെന്ന് പോലീസ് അറിയിച്ചു. “കഴിഞ്ഞ രണ്ട് ദിവസമായി അമ്നിയോട്ടിക് ദ്രാവകം ചോരാൻ തുടങ്ങിയിരുന്നു. എന്നാൽ അക്യുപങ്‌ചറിൻ്റെ സഹായത്തോടെ വീട്ടിൽ തന്നെ പ്രസവിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു യുവതിയും സൗണ്ട് സിസ്റ്റം തൊഴിലാളിയായ യുവതിയുടെ ഭർത്താവും. ഇവരുടെ വാടകവീട്ടിൽ അക്യുപങ്ചർ വിദഗ്ധൻ ആയ ഒരു വ്യക്തി ദമ്പതികളെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ യുവതിയുടെ സ്ഥിതിഗതി ഏറെ സങ്കീർണമായി. നേമം പോലീസ് സ്റ്റേഷനിലെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഷെമീറയെ കരമനയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും അവർ കൂട്ടിച്ചേർത്തു. പരിശോധനയിൽ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
പ്രദേശത്തെ ആശാ വർക്കർ ദമ്പതികളെ അടുത്തുള്ള ആശുപത്രിയിൽ വൈദ്യചികിത്സയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചു. ആദ്യ രണ്ട് കുട്ടികളും ഇവരുടെ മുൻ വിവാഹത്തിലുള്ളവരാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിൽ നേമം പോലീസ് അന്വേഷണം ആരംഭിച്ചു.
ഷെമീറയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ദമ്പതികൾ പൂന്തുറ സ്വദേശികൾ ആണ്.
Medanta to Build ₹500 Crore Super-Specialty Hospital in Guwahati
കണ്ണൂർ: കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടക്കുന്ന സ്റ്റൈപ്പൻഡ് നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ തിങ്കളാഴ്ച പ്രതിഷേധ സമരം നടത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് ചൈനയിൽ റിപ്പോർട്ട് ചെയ്ത പുതിയ വൈറസ് ആണ് എന്നുള്ള രീതിയിൽ വാർത്ത പ്രചരിക്കുന്ന ഒന്നാണ് എച്ച് എം പി വി വൈറസ്.
Fire Scare at Kozhikode Medical College Sparks Statewide Hospital Safety Review
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.