ബാംഗ്ലൂർ: നീറ്റ് പി.ജി യോഗ്യതാ ശതമാനം പൂജ്യമായി കുറയ്ക്കാനുള്ള മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) അടുത്തിടെ എടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ഇക്കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഹുബ്ബള്ളിയിൽ നിന്നുള്ള അഡ്വ.വിനോദ് കുൽക്കർണിയാണ് ഈ തീരുമാനത്തെ ചോദ്യം ചെയ്തത്. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും എം.സി.സി.ക്കും മറ്റുള്ളവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഈ വർഷം ഒഴിവുള്ള പി.ജി സീറ്റുകളിലേക്കുള്ള യോഗ്യത പൂജ്യം ശതമാനമായിരിക്കുമെന്ന് എം.സി.സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2017-ൽ എല്ലാ മെഡിക്കൽ പ്രവേശന പരീക്ഷകൾക്കും പകരമായി വന്നതിന് ശേഷം ഇതാദ്യമായാണ് നീറ്റ് പി.ജി എൻട്രൻസിൻ്റെ യോഗ്യതാ കട്ട് ഓഫ് പൂർണ്ണമായും ഒഴിവാക്കുന്നത്. രണ്ട് റൗണ്ട് കൗൺസിലിംഗിന് ശേഷവും രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിൽ 13,000 സീറ്റുകൾ ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. 10 വർഷമായി നീറ്റ് പി.ജി പരീക്ഷയുടെ കട്ട് ഓഫ് ശതമാനം 50 ശതമാനമാണെന്ന് ഹർജിക്കാരൻ പറഞ്ഞു. "കുറഞ്ഞത് 50 ശതമാനം ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള നോട്ടിഫിക്കേഷൻ 2023 സെപ്റ്റംബർ 20-ന് പ്രസിദ്ധീകരിച്ചു. എം.സി.സി.യുടെ ഉത്തരവിനെ തുടർന്ന്, നീറ്റ് പി.ജി പരീക്ഷയിൽ പങ്കെടുക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും അവർക്ക് ഇഷ്ടമുള്ള സീറ്റ് ലഭിക്കും. ഇതാണ് ഫലം എങ്കിൽ, ഡോക്ടർമാരെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി രാജ്യം മാറും. പി.ജി പ്രവേശനത്തിന് മെറിറ്റ് മാനദണ്ഡമാക്കണമെന്ന് സുപ്രീംകോടതി പലതവണ ആവർത്തിച്ചു പറഞ്ഞതാണ്. പുതിയ ഉത്തരവ് സ്വകാര്യ മെഡിക്കൽ കോളേജുകളെ കൂടുതൽ ലോബിയിംഗിന് സഹായിക്കുന്നു." ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ എം.സി.സി.യുടെ ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകണമെന്നും മുൻപ് ചെയ്‌തത് പോലെ തന്നെ കട്ട് ഓഫ് 50 ശതമാനം തന്നെയാക്കി മാറ്റണമെന്നും ഹർജിയിൽ പറയുന്നു.
Hisar Doctors Cleared of PNDT Charges After 19 Years
തിരുപ്പതി (ആന്ധ്ര പ്രദേശ്): അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ നൽകുന്ന യംഗ് സർജൻ ഓഫ് ഇന്ത്യ പുരസ്‌കാരം ശ്രീനിവാസ ബാലാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ ഓങ്കോളജി സ്പെഷ്യലിസ്റ്റും ഒ.എസ്.ഡിയുമായ ഡോ.എം ജയചന്ദ്ര റെഡ്ഡി കരസ്ഥമാക്കി.
New Delhi: On March 15, at Babu Jagjivan Ram Memorial Hospital in northwest Delhi’s Jahangirpuri area, three doctors were assaulted by a 25-year-old man brought in by the police for a medical examination while he was in an inebriated state.
ന്യൂ ഡൽഹി: ഏറെ ബുദ്ദിമുട്ടേറിയ മറ്റൊരു കേസ് കൂടി പരിഹരിച്ചിരിക്കുകയാണ് AIIMS-ലെ ഡോക്ടർമാർ. നട്ടെല്ലിന് കുത്തേറ്റ ഒരു വ്യക്തിയെ ആണ് സർജറിയിലൂടെ ഡോക്ടർമാർ രക്ഷിച്ചത്. ആറിഞ്ച് നീളമുള്ള കത്തിയാണ് ഇദ്ദേഹത്തിൻറെ മുതുകിൽ നിന്നും ഏറെ പ്രയാസകരമായ സർജറിയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്.
A case has been registered at Kondhwa Police Station regarding the alleged cheating of a 67-year-old doctor, Dr. Ahmad Ali Inam Ali Qureshi, residing in Mayfair Eleganza, NIBM Road, Kondhwa.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.