സുശാന്ത് ഗോൾഫ് സിറ്റിയിൽ താമസിക്കുന്ന ഡോക്ടർ വിവാഹിതയായി ആറു വർഷത്തിലേറെയായി. ഡൽഹിയിൽ 1.47 കോടി രൂപ വില വരുന്ന വീട് വാങ്ങാനായി താൻ 32 ലക്ഷം രൂപ ഭർതൃവീട്ടുകാർക്ക് നൽകുകയും എന്നാൽ തന്നെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞു. 20 ലക്ഷം രൂപ കൂടി അധികമായി ഭർതൃവീട്ടുകാർ ചോദിക്കുകയും ഇത് നിരസിച്ചത് കൊണ്ടാണ് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയതെന്നും ഡോക്ടർ പറയുന്നു. വീട്ടിൽ തനിച്ചിരിക്കുന്ന സമയത്ത് ഭർത്താവിൻ്റെ അച്ഛൻ തന്നെ മോശമായി സ്പർശിക്കാറുണ്ടായിരുന്നെന്നും പരാതിയിൽ ഡോക്ടർ പറയുന്നു. ഭർത്താവിനോട് ഇക്കാര്യം പറഞ്ഞെങ്കിലും അദ്ദേഹം ഇത് അവഗണിക്കുകയായിരുന്നെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർമാരായ ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. ഭർത്താവ് നിലവിൽ ഗാസിയാബാദിലാണ്. തൻ്റെ മകൾ ജനിച്ചതിന് ശേഷമാണ് ഭർത്താവിൻ്റെ അച്ഛൻ തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയതെന്നും ഒടുക്കം ഇത് താങ്ങാവുന്നതിനും അപ്പുറം ആയതോടെ താൻ തൻ്റെ അച്ഛൻ്റെ വീട്ടിൽ അഭയം പ്രാപിക്കുകയുമായിരുന്നെന്ന് ഡോക്ടർ പറയുന്നു. തൻ്റെ വിവാഹ സമയത്ത് സ്ത്രീധനനമായി 35 ലക്ഷം രൂപ ഭർത്താവിൻ്റെ കുടുംബത്തിന് തൻ്റെ കുടുംബം നൽകിയിരുന്നെന്നും ഡോക്ടർ വെളിപ്പെടുത്തി. ഇത്രയും വലിയ സ്ത്രീധന തുക നൽകിയിട്ടും ഒപ്പം പുതിയ വീട് വാങ്ങാൻ വീണ്ടും 32 ലക്ഷം രൂപ കൊടുത്തിട്ടും വീണ്ടും 20 ലക്ഷം രൂപ അധികമായി ചോദിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ പീഡനങ്ങൾക്ക് പുറമെ ഭർത്താവിൻ്റെ അച്ഛൻ്റെ മോശം പെരുമാറ്റവും. ഗോൾഫ് സിറ്റി പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ ആയ അഞ്ജനി മിശ്ര സംഭവവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ ഫയൽ ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 1983-ൽ പാസാക്കിയ ഈ നിയമം വിവാഹിതരായ സ്ത്രീകളെ ശാരീരികമോ മാനസികമോ ആയ ഉപദ്രവം, സ്ത്രീധന പീഡനം, സ്ത്രീയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൈവാഹിക ക്രൂരതകളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
അനന്ത്നാഗ് (ജമ്മു & കശ്മീർ): ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ച് നടന്ന ആക്‌സിഡന്റിൽ ഒരു ആയുർവേദ ഡോക്ടർ മരണപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
നീറ്റ് എം.ഡി.എസ് പ്രവേശന പരീക്ഷ 2024 മാർച്ചിലേക്ക് മാറ്റി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻ.ബി.ഇ). ഏറ്റവും പുതിയ വിവരം അനുസരിച്ച്, നീറ്റ് എം.ഡി.എസ് 2024 പരീക്ഷാ തീയതി മാർച്ച് 18-ന് ആണ് നിശ്ച്ചയിച്ചിരിക്കുന്നത്. നീറ്റ് എം.
ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ഭുബനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൻ്റെ ഭാര്യ വീട്ടിലാണ് ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഡോ. സുരേന്ദ്ര നാഥ് രഥ് (51) ആണ് മരണപ്പെട്ടത്.
പൂനെ: ഒരു വലിയ റോഡപകടത്തിൽ പെട്ട 30 വയസ്സുള്ള പുരുഷനെ ബാനറിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിജയകരമായി ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ അർധരാത്രിയോടെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.