ഡൽഹി: ഡൽഹി മെട്രോ ട്രെയിനിൽ പോകുന്നതിനിടെ ഹൃദയാഘാതം മൂലം എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് (25) ദാരുണാന്ത്യം. ഡിസംബർ 9 ശനിയാഴ്ച ജവഹർലാൽ നെഹ്‌റു മെട്രോ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം. മായങ്ക് ഗാർഗ് എന്ന എംബിബിഎസ് വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. ബല്ലഭ്ഗഡ് മെട്രോ സ്‌റ്റേഷനിൽ നിന്ന് ഐ.എസ്.ബി.ടി.യിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തിന് ജവഹർലാൽ നെഹ്‌റു മെട്രോ സ്‌റ്റേഷനു സമീപം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് മൂൽചന്ദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹാരാഷ്ട്രയിലെ വാർധയിൽ നിന്നുമാണ് മായങ്ക് എംബിബിഎസ് ചെയ്തത്. മരിച്ച
ദിവസം അദ്ദേഹം പഞ്ച്കുളയിൽ നടക്കാനിരുന്ന ഒരു പരീക്ഷ എഴുതാൻ പോവുകയായിരുന്നു. പൽവാളിൽ നിന്ന് മെട്രോയിൽ യാത്ര ചെയ്യാൻ തുടങ്ങിയെങ്കിലും നിർഭാഗ്യവശാൽ ഐ.എസ്.ബി.ടിയിൽ എത്തുന്നതിന് മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു. മായങ്കിന് രണ്ട് സഹോദരിമാരും ഒരു ജ്യേഷ്ഠനും ഉണ്ട്. ഇദ്ദേഹത്തിന് ഒരു രീതിയിലുമുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ഫിറോസ്പൂർ ജിർക്ക ജില്ലയിലെ നുഹ് (ഹരിയാന) സ്വദേശിയാണ് മായങ്ക്. യുവാക്കൾക്കിടയിലെ ഹൃദയസംബന്ധമായ കേസുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി വർധിച്ചിട്ടുണ്ട്. സെപ്തംബറിൽ, ലഖ്‌നൗ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ക്ലാസ് മുറിയിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയും പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയും ചെയ്തിരുന്നു. ഇത് പോലെ യുവാക്കൾക്കിടയിൽ ഹൃദയാഘതവുമായി ബന്ധപ്പെട്ട പല കേസുകളും മരണങ്ങളും ഈ അടുത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Doctors Advise Caution, Not Panic, Over New JN.1 COVID Variant
ബാംഗ്ലൂർ: ബെംഗളൂരുവിലെ ഒരു ആശുപത്രിയിലെ ഡോക്ടർമാർ അടുത്തിടെ 68 വയസ്സുള്ള ഒരു സ്ത്രീയിൽ നിന്ന് 7.2 സെന്റീമീറ്റർ വലിപ്പമുള്ള വൃക്കയിലെ കല്ല് നീക്കം ചെയ്തു. രക്താതിമർദ്ദം, പ്രമേഹം, പാർക്കിൻസൺസ് രോഗം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി വിവിധ രോഗങ്ങളാൽ ഈ സ്ത്രീ കഷ്ടപ്പെടുകയായിരുന്നു.
മംഗളൂരു: പേരു കേട്ട ഒരു അന്താരാഷ്ട്ര അവാർഡ് കരസ്ഥമാക്കി മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് മംഗളൂരു യെനെപോയ മെഡിക്കൽ കോളേജിലെ ഡോ. അതുൽ കാമത്ത്.
ലക്നൗ (ഉത്തർ പ്രദേശ്): ലക്‌നൗവിലെ രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.എം.എൽ.ഐ.എം.എസ്) ഡോക്ടർമാർ കരോട്ടിഡ്-കാവേർനസ് ഫിസ്റ്റുല (സി.സി.എഫ്) എന്നറിയപ്പെടുന്ന സങ്കീർണ്ണമായ മസ്തിഷ്ക അവസ്ഥയുള്ള 42 കാരിയായ സ്ത്രീയിൽ വിജയകരമായി ബ്രെയിൻ സർജറി നടത്തി.
പാത്ന (ബീഹാർ): ബി.ജെ.പി എം.എൽ.എ ആയ പ്രണവ് കുമാർ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ബിഹാർ മുൻഗറിലെ സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ ആരോപിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.