ഗുരുഗ്രാം (ഹരിയാന): സെക്ടർ 51ലെ സർവീസ് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുഗ്രാമിലെ ഒരു ഡോക്ടർ ദമ്പതികളെയും അവരുടെ കുടുംബാംഗങ്ങളെയും 15 പേരടങ്ങുന്ന സംഘം ആക്രമിച്ചു. ഡോ.ജിതേന്ദ്ര സിംഗും അദ്ദേഹത്തിൻ്റെ ഭാര്യയായ ഡോ.മാൻസിയുമാണ് ആക്രമണത്തിന് ഇരകളായത്. പ്രശ്നങ്ങളെല്ലാം തുടങ്ങുന്നത് കഴിഞ്ഞ 17-ന് രാത്രി 9.30-ന് ഇവരുടെ കാർ ബ്രേക്ഡൗൺ ആയപ്പോഴാണ്. ഓർക്കിഡ് ഐലണ്ടിന് സമീപമായിരുന്നു കാറിന് തകരാർ സംഭവിച്ചത്. കാർ സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഡോ.സിംഗിന് കാർ സർവീസ് റോഡിൽ പാർക്ക് ചെയ്യേണ്ടി വന്നു. സഹായത്തിനായി ഡോ.സിംഗ് തൻ്റെ കസിനായ പ്രിയാൻഷുവിനെ വിളിക്കുകയും അദ്ദേഹം അധികം വൈകാതെ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. ഇരുവരും ചേർന്ന് കാർ ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ രാകേഷ് എന്നൊരു വ്യക്തി അവിടേക്ക് വരികയും ഇവർ രണ്ട് പേരോടും കാർ ഉടൻ തന്നെ അവിടെന്ന് മാറ്റണമെന്നും പറഞ്ഞു. രാകേഷിനോട് ഇരുവരും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഡോ.സിംഗിന്റെ ഭാര്യയായ ഡോ.മാൻസിയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട ഡോ.സിംഗ് രാകേഷിനോട് നല്ല രീതിയിൽ പെരുമാറാൻ ആവശ്യപ്പെടുകയും അയാളെ അവിടെ നിന്നും പറഞ്ഞയക്കുകയും ചെയ്തു. എന്നാൽ കുറച്ചു കഴിഞ്ഞു രാകേഷ് 15 പേർ അടങ്ങുന്ന സംഘവുമായി വീണ്ടും അവിടേക്ക് വരികയും ഡോ.സിങ്ങിനെയും പ്രിയാൻഷുവിനെയും ആക്രമിക്കുകയും ചെയ്തു. സഹായത്തിനായി ഡോ.സിംഗ് തൻ്റെ അച്ഛനെയും സഹോദരനെയും വിളിച്ചെങ്കിലും അവരും ആക്രമിക്കപ്പെട്ടു. ആക്രമണത്തിനിടെ ഡോ.സിംഗിന്റെ സഹോദരനിൽ നിന്നും അക്രമികൾ ഒരു സ്വർണ്ണ ചെയിൻ തട്ടിയെടുക്കുകയും ചെയ്തു. ഒടുവിൽ നാട്ടുകാർ എത്തുകയും ഇവരെ സംഭവ സ്ഥലത്ത് നിന്നും 500 മീറ്റർ അകലെയുള്ള ആർടെമിസ് ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും ചെയ്തു. കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ, ആയുധം ഉപയോഗിച്ച് തട്ടിയെടുക്കൽ തുടങ്ങി ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം രാകേഷിനെതിരെയും സംഘത്തിലെ മറ്റുള്ളവർക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഗുരുഗ്രാമിലെ സനാർ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സർജനാണ് ഡോ.ജിതേന്ദ്ര സിംഗ്.
തിരുവനന്തപുരം: വിദേശ ജോലിക്കും പഠന സംബന്ധമായ ആവശ്യങ്ങൾക്കും മറ്റും അവധിയെടുത്ത് പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ സർക്കാരിലേക്ക് അടക്കേണ്ട ഫീസ് വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്.
എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടോ? തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് ഡോ. ഫാത്തിമ സഹീർ
പെരിന്തൽമണ്ണ: ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ വിദഗ്ദ്ധരടങ്ങുന്ന സംസ്ഥാന സമ്മേളനം പെരിന്തൽമണ MES മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ആയ ഡോ. ഒ. ജോസ് സമ്മേളനത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു.
കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനാചരണത്തിൻറെ ഭാഗമായി നടത്തുന്ന "ആംപ്യൂട്ടേഷൻ വിമുക്ത ഭാരതം" വാക്കത്തോൺ കോഴിക്കോട്ടും. വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ 21 നഗരങ്ങളിലായാണ് ഇത് നടത്തുന്നത്. ഈ വരുന്ന ഓഗസ്റ്റ് ആറിനാണ് വാക്കത്തോൺ നടത്തുന്നത്.
Telangana Doctors Successfully Remove 3 kg Tumor from Woman
We have various options to advertise with us including Events, Advertorials, Banners, Mailers, etc.