ഇറ്റാനഗർ: അപൂർവ്വ സർജറി ചെയ്ത് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് അരുണാചൽ പ്രദേശിലെ ടോമോ റീബ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയന്സസിലെ (TRIHMS) ഓൺകോളജി ഡിപ്പാർട്മെന്റിലെ ഡോക്ടർമാർ. ഇക്കഴിഞ്ഞ ജൂൺ 30-നു ആയിരുന്നു സംഭവം. ഹൃദയ സ്തംഭനത്തിൻറെ ചികിത്സയുടെ ഭാഗമായി 37-കാരിയായ ഒരു സ്ത്രീയിൽ 3 ടെസ്‌ല MRI കോംപാറ്റിബിൾ ഡ്യൂവൽ ചാമ്പർ ഓട്ടോമാറ്റിക് ഇമ്പ്ലാണ്ടബിൾ കാർഡിയോവേർട്ടർ ഡിഫിബ്രില്ലേറ്റർ ഇവർ ഇമ്പ്ലാൻറ് ചെയ്തു. അരുണാചൽ പ്രദേശിൽ ഹൃദയ സ്തംഭനത്തിനു ഇത്തരത്തിൽ ഉള്ള ചികിത്സ ഇതാദ്യമാണ്. ഡോ. R.D മെഗ്‌ജി, ഡോ. ടോണി ഏറ്റ എന്നീ ഓൺകോളജി വിഭാഗത്തിലെ ഡോക്ടർമാരും ലാബ് ടെക്‌നിഷ്യൻ ആയ നിലുത്പൽ ഗോസ്വാമി, OT നഴ്സിംഗ് ഓഫീസർ ആയ ജോറം മോണി എന്നിവരടങ്ങിയ ടീം ആണ് ഈ അപൂർവ്വ സർജറി ചെയ്ത് ചരിത്രം കുറിച്ചത്. കാർഡിയാക് സർകോയ്‌ഡോസിസ് എന്ന അപൂർവ്വ ഹൃദ്രോഗമായിരുന്നു രോഗിക്ക്. രോഗപ്രതിരോധ കോശങ്ങളുടെ ചെറിയ ശേഖരം അവയവത്തിന്റെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തിക്കൊണ്ട് ഗ്രാനുലോമകൾ (ചില ആളുകളിൽ ശ്വാസകോശത്തിലോ തലയിലോ ചർമ്മത്തിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ കാണപ്പെടുന്ന വെളുത്ത രക്താണുക്കളുടെയും മറ്റ് ടിഷ്യുവിന്റെയും ഒരു ചെറിയ കൂട്ടം) ഉണ്ടാക്കുകയും ഇടത് വെൻട്രിക്കിളിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇതാണ് ഈ അപൂർവ്വ ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാരെ പ്രേരിപ്പിച്ച ഘടകം. ഈ സർജറിക്ക് മുൻപ് 70-ൽ അധികം പേസ്‌മേക്കറുകൾ ഇമ്പ്ലാൻറ് ചെയ്തു കൊണ്ട് റെക്കോർഡ് സൃഷ്ടിച്ചവരാണ് ഇതേ ടീം. സർജറിക്ക് ശേഷം ഈ പ്രവർത്തനത്തിൽ തങ്ങളെ പിന്തുണച്ച രോഗിക്കും, TRIHMS-ലെ ചീഫ് മെഡിക്കൽ സൂപ്പറിൻറെൻഡന്റിനോടും സർക്കാരിനോടും ടീം നന്ദി അറിയിച്ചു. ഈ ശസ്ത്രക്രിയയിലൂടെ തങ്ങളുടെ സംസ്ഥാനം ഹെൽത്ത് കെയറിൽ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അരുണാചലിലെ ഈ സൂപ്പർ ഡോക്ടർമാർ. ഒപ്പം മെഡിക്കൽ ലോകത്തിന് ഇവർ വലിയ ഒരു പ്രചോദനം ആവുകയും ചെയ്തു.
ന്യൂ ഡൽഹി: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞ ഡോക്ടർമാരുടെ 29 ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് ഇതുവരെ സർക്കാർ ധനസഹായം നൽകിയതെന്ന് വിവരാവകാശ രേഖ.
രാജ്കോട്ട്: ജുനാഗദിലെ ഒരു ഹോമിയോ ഡോക്ടർക്ക് സൈബർ തട്ടിപ്പിനൊടുവിൽ നഷ്ടമായത് ഒരു ലക്ഷം രൂപ. ഡോ.മുസ്തഫ മാഹിദ ആണ് സൈബർ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന് ജുനാഗദിൽ ഒരു ഹോമിയോ ക്ലിനിക്കും ഉണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 6-ന് ഡോക്ടറെ പരിമൾ കുമാർ എന്ന ഒരു വ്യക്തി വിളിക്കുകയായിരുന്നു.
Government Issues Warning to Address Antibiotic Over-Prescription, Mandates Doctors to Include Indication/Reason/Justification in Prescriptions.
മംഗളൂരു: പ്രശസ്‌ത പ്രൊഫസറും യൂറോളജി വിഭാഗം മേധാവിയുമായ ഡോ.ലക്ഷ്മൺ പ്രഭു (62) അന്തരിച്ചു. കഴിഞ്ഞ ആഴ്ച്ച കസ്തൂർബ മെഡിക്കൽ കോളേജ് (കെ.എം.സി) ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ ഡോക്ടർ പ്രഭുവിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു.
New Delhi: Fortis Healthcare has launched an innovative application, powered by artificial intelligence, designed to assist individuals facing mental health challenges.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.