തിരുവനന്തപുരം: വിദേശ ജോലിക്കും പഠന സംബന്ധമായ ആവശ്യങ്ങൾക്കും മറ്റും അവധിയെടുത്ത് പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ സർക്കാരിലേക്ക് അടക്കേണ്ട ഫീസ് വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്. മുൻപ് നൽകിയ തുകയുടെ ഇരട്ടിയാണ് ഇനി മുതൽ ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ സർക്കാരിന് നൽകേണ്ടി വരിക. അതായത് ഇത് വരെ, രാജ്യത്തിനുള്ളിൽ ജോലി ചെയ്യാൻ ആണ് അവധിയെങ്കിൽ അസിസ്റ്റൻറ് പ്രൊഫസർമാരും ആ തസ്തികയ്ക്ക് മുകളിൽ ഉള്ളവരും 50,000 രൂപ സർക്കാരിലേക്ക് അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ പുതിയ നിയമ പ്രകാരം ഇത്തരത്തിൽ പോകുന്നവർ ഒരു ലക്ഷം രൂപ സർക്കാരിലേക്ക് അടക്കേണ്ടി വരും. മുൻപ് വിദേശത്തേക്ക് പോകുന്നതിനുള്ള ഫീസ് ഒരു ലക്ഷം ആയിരുന്നെങ്കിൽ ഇനി മുതൽ രണ്ടു ലക്ഷം അടക്കണം. ഇനി യാത്രയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ലക്ച്ചറർമാർക്കും അനധ്യാപകർക്കും രാജ്യത്തിനകത്തേക്കു പോകാൻ മുൻപ് 15,000 രൂപ അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ രാജ്യത്തിനകത്തേക്കുള്ള യാത്രയ്ക്ക് 30,000 രൂപയും പുറത്തേക്കാണെങ്കിൽ 45,000 രൂപയും ഇത്തരത്തിൽ പോകുന്നവർക്ക് അടക്കേണ്ടി വരും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിൽ ആവശ്യത്തിന് ജീവനക്കാരുള്ള വിഭാഗങ്ങളിലെ അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ജീവനക്കാർക്കാണ് സാധാരണ അഞ്ചു വർഷം വരെ ആനുകൂല്യങ്ങൾ ഇല്ലാത്ത അവധി സർക്കാർ കൊടുക്കാറുള്ളത്.
കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും കെ.സി. കോലഞ്ചേരിയിലെ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക മെഡിക്കൽ ഡയറക്ടറുമായ കെ.സി മാമ്മൻ അന്തരിച്ചു.
Supreme Court Grants Relief to In-Service Telangana Doctors in PG Admissions
Fake Doctor Caught at Hyderabad Hospital
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ അധിക്ഷേപിച്ചതിന്റെ പേരിൽ കോങ്ങാട് MLA ശാന്തകുമാറിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരാതി നൽകി. വ്യാഴായ്ച്ച രാത്രിയായിരുന്നു സംഭവം. പനി ബാധിച്ച തന്റെ ഭർത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ MLA എത്തുന്നത്. രാത്രി ഏകദേശം 8.15 ഓടെ ആയിരുന്നു ഇരുവരും എത്തിയിരുന്നത്.
Kerala High Court Orders Doctors to Preserve Foetuses in Cases Involving Minor Victims
We have various options to advertise with us including Events, Advertorials, Banners, Mailers, etc.