തിരുവനന്തപുരം: വിദേശ ജോലിക്കും പഠന സംബന്ധമായ ആവശ്യങ്ങൾക്കും മറ്റും അവധിയെടുത്ത് പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ സർക്കാരിലേക്ക് അടക്കേണ്ട ഫീസ് വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്. മുൻപ് നൽകിയ തുകയുടെ ഇരട്ടിയാണ് ഇനി മുതൽ ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ സർക്കാരിന് നൽകേണ്ടി വരിക. അതായത് ഇത് വരെ, രാജ്യത്തിനുള്ളിൽ ജോലി ചെയ്യാൻ ആണ് അവധിയെങ്കിൽ അസിസ്റ്റൻറ് പ്രൊഫസർമാരും ആ തസ്തികയ്ക്ക് മുകളിൽ ഉള്ളവരും 50,000 രൂപ സർക്കാരിലേക്ക് അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ പുതിയ നിയമ പ്രകാരം ഇത്തരത്തിൽ പോകുന്നവർ ഒരു ലക്ഷം രൂപ സർക്കാരിലേക്ക് അടക്കേണ്ടി വരും. മുൻപ് വിദേശത്തേക്ക് പോകുന്നതിനുള്ള ഫീസ് ഒരു ലക്ഷം ആയിരുന്നെങ്കിൽ ഇനി മുതൽ രണ്ടു ലക്ഷം അടക്കണം. ഇനി യാത്രയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ലക്ച്ചറർമാർക്കും അനധ്യാപകർക്കും രാജ്യത്തിനകത്തേക്കു പോകാൻ മുൻപ് 15,000 രൂപ അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ രാജ്യത്തിനകത്തേക്കുള്ള യാത്രയ്ക്ക് 30,000 രൂപയും പുറത്തേക്കാണെങ്കിൽ 45,000 രൂപയും ഇത്തരത്തിൽ പോകുന്നവർക്ക് അടക്കേണ്ടി വരും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിൽ ആവശ്യത്തിന് ജീവനക്കാരുള്ള വിഭാഗങ്ങളിലെ അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ജീവനക്കാർക്കാണ് സാധാരണ അഞ്ചു വർഷം വരെ ആനുകൂല്യങ്ങൾ ഇല്ലാത്ത അവധി സർക്കാർ കൊടുക്കാറുള്ളത്.
Kerala High Court Orders Doctors to Preserve Foetuses in Cases Involving Minor Victims
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ 12 ഡോക്ടർമാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രചാരണം തെറ്റെന്ന് കെ.ജി.എം.ഒ.എ.
Supreme Court Grants Relief to In-Service Telangana Doctors in PG Admissions
Thiruvananthapuram: A leading private hospital in Thiruvananthapuram performed the percutaneous mesocaval shunt procedure, just the third such surgery in the country.
കൊച്ചി: ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ മാതാപിതാക്കളെ കണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശം നൽകി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.