ചണ്ഡീഗഡ്: ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ) സംഘടിപ്പിച്ച ക്യാമ്പിൽ ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്ധർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 360-ലധികം സന്നദ്ധപ്രവർത്തകർ രക്തം ദാനം ചെയ്തു. റിപ്പബ്ലിക്ക് ദിനത്തോടും, നേതാജി സുഭാഷ് ചന്ദ്ര ബോസ് ജയന്തിയോടും അനുബന്ധിച്ച് സ്ഥാപനത്തിലെ സുരക്ഷാ വിഭാഗമാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ദാതാക്കളുടെ മനോവീര്യം വർധിപ്പിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ തന്നെയാണ് ആദ്യം രക്തം ദാനം ചെയ്‌തത്. സമയ പരിമിതിയും ആരോഗ്യ കാരണങ്ങളും കാരണം 75 ഓളം സന്നദ്ധപ്രവർത്തകർക്ക് സംഭാവന നിഷേധിച്ചതായും പി.ജി.ഐ.എം.ഇ.ആർ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ക്യാമ്പിൽ 27 വളണ്ടിയർമാരും അവയവദാന പ്രതിജ്ഞ എടുക്കുകയും ഇവർ റീജിയണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. പി.ജി.ഐ.എം.ഇ.ആർ ഡയറക്ടർ പ്രൊഫ വിവേക് ലാൽ ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തത്. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിലെ ഡോക്ടർമാരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. മെഡിക്കൽ സൂപ്രണ്ട് വിപിൻ കൗശലും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. പ്രൊഫ. ലാൽ ഉത്സാഹികളായ വോളണ്ടിയർമാരെ പ്രോത്സാഹിപ്പിക്കുകയും ഈ സാമൂഹിക ലക്ഷ്യത്തിനായുള്ള ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സുരക്ഷാ വിഭാഗത്തിൻ്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്‌തു. നേതാജി സുഭാഷ് ചന്ദ്ര ബോസിനെ ഇതിലൂടെ അനുസ്‌മരിച്ചതിന് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്‌തു.
Bilaspur (Himachal Pradesh): Under the aegis of Himachal Medical Officers Association, doctors working in hospitals of Bilaspur district are going to protest from January 18 regarding their five-point demands.
ഉഡുപ്പി: ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ. 31-കാരിയായ ഗർഭിണി ആയ ഒരു സ്ത്രീയിൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സങ്കീർണ്ണമായ പ്ലാസന്റ അക്രെറ്റ സ്പെക്ട്രം പ്രൊസീജ്യർ വിജയകരമായി ചെയ്തു.
2050 ആകുമ്പോൾ ഇന്ത്യയിലെ മിക്ക ആളുകൾക്കും അമിതവണ്ണം കൈവരും: ലാൻസറ്റ് പഠനം
അമരാവതി: ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു സർക്കാർ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് പവർ കട്ട് സമയത്ത് മൊബൈൽ ഫ്ലാഷ് ലൈറ്റിൻ്റെ സഹായത്തോടെ പരിക്കേറ്റ ഒരാളെ ചികിത്സിക്കുന്ന വീഡിയോ സെപ്റ്റംബർ 2, ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഡൽഹി: ഇക്കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന വിസ്താര എയർലൈൻസിൻ്റെ വിമാനത്തിൽ ശ്വാസതടസ്സം നേരിട്ട രണ്ട് വയസുകാരിയുടെ ജീവൻ ഡൽഹി എ.ഐ.ഐ.എം.എസ്-ലെ അഞ്ച് ഡോക്ടർമാർ ചേർന്ന് രക്ഷിച്ചു. യാത്രയ്ക്കിടെ രാത്രി 9.30-ഓടെ ആയിരുന്നു സംഭവം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.