നവി മുംബൈ: ഒരു പ്രമുഖ ഇ-കൊമേഴ്‌സ് പോർട്ടൽ വഴി 300 രൂപയുടെ ലിപ്സ്റ്റിക്ക് വാങ്ങാൻ ശ്രമിച്ച ഡോക്ടർക്ക് (31) നഷ്ടമായത് ഒരു ലക്ഷം രൂപ. ലിപ്സ്റ്റിക്ക് ഓർഡർ ചെയ്തതിന് ശേഷം ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഓർഡർ ചെയ്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം, കൊറിയർ കമ്പനിയിൽ നിന്ന് ഡോക്ടർക്ക് ഒരു സന്ദേശം ലഭിച്ചു. അതിൽ അവരുടെ ഓർഡർ ഡെലിവർ ചെയ്‌തതായാണ് കാണിച്ചത്. എന്നാൽ, അത് ലഭിക്കാത്തതിനാൽ ഡോക്ടർ കമ്പനിയുടെ ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടുകയും ശേഷം ഒരു കസ്റ്റമർ കെയർ പ്രതിനിധി ഉടൻ തന്നെ ഡോക്ടറെ വിളിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. കസ്റ്റമർ കെയർ പ്രതിനിധിയെന്ന് കരുതപ്പെടുന്നയാളിൽ നിന്ന് കോൾ ലഭിച്ചപ്പോൾ, ഡോക്ടറുടെ ഓർഡർ നിർത്തിവച്ചിരിക്കുകയാണെന്നും പ്രോഡക്റ്റ് ലഭിക്കാൻ 2 രൂപ ട്രാൻസ്ഫർ ചെയ്യണമെന്നും ഈ വ്യക്തി ഡോക്ടറോട് പറഞ്ഞു. എന്നാൽ ഡോക്ടർ പണം അയക്കാൻ വിസമ്മതിക്കുകയും വിളിച്ചയാൾ പലതവണ ആവശ്യപ്പെട്ടിട്ടും തുക കൈമാറാൻ തെയ്യാറായില്ല. തുടർന്ന് പ്രതിനിധി അവർക്ക് ഒരു വെബ് ലിങ്ക് അയച്ച് അത് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ഡോക്ടറുടെ വിലാസവും ബാങ്ക് വിവരങ്ങളും അതിൽ പൂരിപ്പിക്കാൻ ആവശ്യപ്പെട്ടു. ശേഷം, ഒരു ബി.എച്ച്.ഐ.എം യു.പി.ഐ ലിങ്ക് സൃഷ്ടിക്കാൻ ഡോക്ടർക്ക് ഒരു സന്ദേശം ലഭിച്ചു. പക്ഷേ ഡോക്ടർ ഉടൻ തന്നെ വിളിച്ചയാളോട് അതിനെക്കുറിച്ച് ചോദിച്ചു. പാഴ്‌സൽ ഇപ്പോൾ ഡെലിവർ ചെയ്യുമെന്ന് വിളിച്ചയാൾ ഡോക്ടർക്ക് ഉറപ്പുനൽകി. എന്നാൽ, നവംബർ 9ന് ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആദ്യം 95,000 രൂപയും പിന്നീട് 5,000 രൂപയും നഷ്ട്ടപ്പെട്ടു. തൻ്റെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്തതിൻ്റെ സന്ദേശങ്ങൾ ഡോക്ടർക്ക് ലഭിച്ചതോടെ അവർ നെരൂളിലെ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 420, ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ടി) നിയമത്തിലെ സെക്ഷൻ 66 സി, 66 ഡി എന്നിവ പ്രകാരം വഞ്ചനാ കുറ്റത്തിന് അജ്ഞാതർക്കെതിരെ കേസെടുത്തു.
നാഗപൂർ: നാഗ്പൂരിൽ തൻ്റെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത് ട്രൈനീ ഡോക്ടർ. ഇക്കഴിഞ്ഞ സെപ്റ്റംബർ 3-ന് ആയിരുന്നു സംഭവം. ഡോ. ഭൂഷൺ വിലാസ് വധോങ്കർ (23) ആണ് ആത്മഹത്യ ചെയ്തത്. തൻ്റെ ഹോസ്റ്റൽ മുറിയിലെ സീലിങ്ങിൽ തൂങ്ങിയായിരുന്നു ഡോക്ടർ ജീവിതം അവസാനിപ്പിച്ചത്.
Chennai: The Madras High Court, in its ruling, emphasized that postgraduate (PG) doctors who refuse to fulfill their bond service obligations by declining to work in government hospitals are violating the fundamental rights of the poor and needy patients.
Mumbai: Bai Jerbai Wadia Hospital for Children successfully conducted a complex, multi-staged surgery to rescue the forearm of a two-month-old girl from Nepal, averting the need for amputation.
ഭുബനേശ്വർ: ഒഡീഷയിലെ ബരിപാഡ ടൗണിലെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ (ഹൗസ് സർജൻ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുംബൈ: ഡോക്ടർക്ക് 500 രൂപയുടെ വ്യാജ നോട്ട് നൽകി ഒരു രോഗി കബളിപ്പിച്ച സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് ഇടയായി. മുംബൈയിൽ ജോലി ചെയ്യുന്ന ഓർത്തോപീഡിക് സർജനായ ഡോ.മനൻ വോറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തൻറെ ഇൻസ്റ്റാഗ്രാം ത്രെഡ് അക്കൗണ്ട് വഴി ആണ് ഡോ.മനൻ ഈ വിവരം പങ്കു വെച്ചത്. "അടുത്തിടെ എന്നെ കാണാൻ വന്ന ഒരു രോഗി പേയ്മെന്റ് നടത്തിയത് ഈ നോട്ട് വെച്ചാണ്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.