ഈ അടുത്തിടെ തൃശ്ശൂർ കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് റെഗുലേഷൻ ആക്ട് 2018 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത നാല് Lab / X Ray ജീവനക്കാരെ പിരിച്ചുവിടുവാനുള്ള തീരുമാനം മാനേജ്മെന്റ് എടുക്കുകയുണ്ടായി. ആശുപത്രി അധികൃതർ സമർപ്പിച്ച വിവരാവകാശ അപേക്ഷ പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (DME) നിന്നും ലഭിച്ച മറുപടിയിൽ, മേല്പറഞ്ഞ ജീവനക്കാർ നേടിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷന്റെ യോ, കേരള പാരാമെഡിക്കൽ കൗൺസിലിന്റെയോ സർക്കാർ അംഗീകാരം ലഭിച്ചിട്ടുള്ളതല്ലെന്ന് മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിൽ അവരെ നിയമപരമായി റിട്രൻച്ച്മെന്റ്റ് (Retrenchment, Industrial Dispute Act 1947,Section 25 F പ്രകാരം) ചെയ്യുവാൻ തീരുമാനമായി. അപ്രകാരം ഇവർക്ക് ഒരു മാസം മുൻകൂറായി ടെർമിനേഷൻ നോട്ടീസ് നൽകുകയും നിയമാനുസൃതമായ കോമ്പൻസേഷൻ തുക രേഖാമൂലം നൽകുകയും ചെയ്തതിനുശേഷം, ജൂലൈ 26ന് മാനേജ്മെന്റ് അയോഗ്യരായ ജീവനക്കാർക്ക് ടെർമിനേഷൻ ഓർഡർ നൽകി.
എന്നാൽ കഴിഞ്ഞദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് ജീവനക്കാർ ഡിഎൽ ഓ യ്ക്ക് നൽകിയ പരാതിയിൻമേൽ, ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ, ഇന്നലെ (27 ജൂലൈ) ജീവനക്കാരും ഡോ അലോകും പത്നിയും ചർച്ച നടത്തുകയുണ്ടായി. എന്നാൽ അവിടെ സാഹചര്യം തങ്ങൾക്ക് അനുകൂലമല്ല എന്ന് മനസ്സിലാക്കിയ മുപ്പതോളം വരുന്ന യുഎൻഎ പ്രവർത്തകർ DLO ഓഫീസിലേക്ക് ഇടിച്ചു കയറുകയും ചർച്ച അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവർ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഈ അവസരത്തിൽ ഭയന്നുപോയ ഡോക്ടർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയും അവിടെ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തപ്പോൾ യുഎൻഎ പ്രവർത്തകർ അവരെ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം ഒരുവിധം അവിടെ നിന്നും ഇറങ്ങി അടുത്തുള്ള വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സാരമായ പരിക്കുകളോടെ ഡോക്ടർ അലോക്കും പത്നിയും അഭയം പ്രാപിച്ചു. തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഡോക്ടർ, വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സയ്ക്ക് വിധേയനായി വരികയാണ്.
ഈ സംഭവം ഐഎംഎ ശക്തമായി അപലപിക്കുന്നു. പ്രൈവറ്റ് ആശുപത്രികൾക്ക് എതിരെ നടക്കുന്ന ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ, സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ സാരമായി ബാധിക്കുന്ന വിഷയമാണ്. ഡോക്ടർക്കും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും എതിരായ ആസൂത്രിതമായ ഈ ആക്രമണത്തെ നിയമപരമായി നേരിടുവാൻ ഐഎംഎയുടെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും നൽകുന്നതായി തൃശ്ശൂർ ഐഎംഎ പ്രസ്താവിക്കുന്നു.
Dr Shobhana Mohandas
President IMA Thrissur
Dr Pavan Madhusudan
State Coordinator Committee for Prevention of Violence against Doctors
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു.
ഇന്ത്യയിലെ പ്രമുഖ ആശുപതികൾ പലരും കയ്യൊഴിഞ്ഞ കോൺട്രോസർക്കോമാ ബാധിച്ച യുവാവിന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മികവിൽ അത്യഅപൂർവ്വ ശസ്ത്രക്രിയയിലൂടെ ആശ്വാസം.
In a groundbreaking achievement for the government sector, the inaugural robotic surgery at Regional Cancer Centre (RCC), Trivandrum proved successful.
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
ഓസ്ട്രേലിയയിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടുന്നില്ലേ എന്ന ഒരു ചോദ്യം വന്നു. ഉണ്ട് എന്നാണ് ഉത്തരം. ഇന്ന് ഇരുന്ന് തപ്പിയെടുത്ത വിവരങ്ങളാണ്. വാർഡിൽ വച്ച് ആക്രമിക്കപ്പെട്ട ഒരാളെ പരിചയപ്പെട്ടു.
ഇവിടെ ഒരു ആശുപത്രിയിലേക്ക്, അതായത് എമർജൻസി വിഭാഗത്തിലേക്ക് ഒരു രോഗി എത്തുമ്പോൾ സാധാരണ സ്വീകരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്...
നേരെ ഡോക്ടറെ കയറി കാണാൻ പറ്റില്ല. ഒരു ട്രയാജ് സിസ്റ്റമുണ്ട്. അവിടെ റിസ്ക് അസസ്മെൻറ് അടക്കമുള്ള കാര്യങ്ങൾ നടക്കും.
Harm to self, harm to others, general vulnerability തുടങ്ങിയ കാര്യങ്ങൾ ട്രയാജിൽ ഉള്ള നേഴ്സ് വിലയിരുത്തും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ സെക്യൂരിറ്റിയെ വിളിച്ചുവരുത്തും.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.