കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകുന്ന തരംഗ് ഗോൾഡൻ ഓണർ ഫോർ ഗ്ലോബൽ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കി ഡോ. പ്രേം നായർ. കൊച്ചിയിലെയും ഫരീദാബാദിലെയും അമൃത ഹോസ്പിറ്റലുകളുടെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറാണ് ഡോ. പ്രേം നായർ. തിരുവനന്തപുരത്ത് വെച്ച് നടന്ന 98-ാമത് അഖിലേന്ത്യാ മെഡിക്കൽ കോൺഫറൻസിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് ഡോ. പ്രേമിന് അവാർഡ് നൽകിയത്. രോഗി പരിചരണം, നേതൃത്വം, വൈദ്യശാസ്ത്ര പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിലെ പങ്ക് എന്നിവ പരിഗണിച്ചാണ് ഡോ. പ്രേമിന് അവാർഡ് നൽകിയത്. അമൃത ആശുപത്രിയും കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജും സ്ഥാപിച്ചത് ഡോ. പ്രേമാണ്. അദ്ദേഹത്തിൻ്റെ നേതൃത്വവും മിടുക്കും അമൃത ഹോസ്പിറ്റലിനെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ സ്ഥാപനമാക്കി മാറ്റി. അമൃത ഹോസ്പിറ്റൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പല നാഴികക്കല്ലുകൾ കൈവരിച്ചു. ഏഷ്യയിലെ ആദ്യത്തെ അപ്പർ ആം ഹാൻഡ് ട്രാൻസ്‌പ്ലാന്റ്, ഇന്ത്യയിലെ ആദ്യത്തെ ഗർഭാശയ ശസ്ത്രക്രിയ എന്നിവ ഇതിൽ ചിലതാണ്. തുടർന്ന്, ഫരീദാബാദിലും അമൃത ഹോസ്പിറ്റൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു. 130 ഏക്കറിൽ 2,600 കിടക്കകളാണ് ഫരീദാബാദിലെ അമൃത ആശുപത്രിയിൽ ഉള്ളത്. സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിനും ഹെപ്പറ്റോളജിയിൽ അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസിൻ്റെ ഫെല്ലോഷിപ്പുമുണ്ട് ഡോ. പ്രേമിന്. കാലിഫോർണിയയിൽ കൺസൾട്ടിംഗ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായി സേവനമനുഷ്ഠിക്കുകയും അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിന് (ഇന്ത്യ) നേതൃത്വം നൽകുകയും ചെയ്തു അദ്ദേഹം. ഓൾ ഇന്ത്യ മെഡിക്കൽ കോൺഫറൻസ് ഡോ. പ്രേം നായരുടെ വിജയം നല്ല രീതിയിൽ തന്നെ ആഘോഷിച്ചു. രാജ്യമെമ്പാടുമുള്ള നേതാക്കളും 2,000-ലധികം പ്രതിനിധികളും കോൺഫെറെൻസിൽ പങ്കെടുത്തു. "ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഈ അവാർഡ് കരസ്ഥമാക്കിയതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് രോഗികൾക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന ആരോഗ്യപരിപാലനത്തിലെ മികവിന് ലഭിച്ച അംഗീകാരമാണിത്." ഡോ. പ്രേം നായർ പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ ആശുപതികൾ പലരും കയ്യൊഴിഞ്ഞ കോൺട്രോസർക്കോമാ ബാധിച്ച യുവാവിന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മികവിൽ അത്യഅപൂർവ്വ ശസ്ത്രക്രിയയിലൂടെ ആശ്വാസം.
കൊച്ചി: ഒരു ആശുപത്രിയിലെ രണ്ടു വകുപ്പുകൾ പരസ്പരം സഹകരിച്ച് ഒരു പ്രധാനപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയപ്പോൾ പിറന്നത് ചരിത്രം. കൊച്ചി ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ ആണ് ചരിത്രമുഹൂർത്തം നടന്നത്.
മെഡിക്കൽ വിദ്യാഭ്യാസം ഒരു നീണ്ട സംഗീർണ്ണമായ പ്രക്രിയയാണ്. നാലര വർഷം പഠനം കഴിഞ്ഞു പരീക്ഷ പാസ്സായി ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടി അവസാനിച്ച് മെഡിക്കൽ കൗൺസിലിന്റെ റെജിസ്ട്രേഷൻ കിട്ടുന്നതോടെ ഒറ്റക്ക് പ്രാക്ടീസ് ചെയ്യാനുളള അംഗീകാരം ലഭിക്കുന്നു.
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകുന്ന തരംഗ് ഗോൾഡൻ ഓണർ ഫോർ ഗ്ലോബൽ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കി ഡോ. പ്രേം നായർ.
Kozhikode: A retired doctor, who had advertised for a matrimonial alliance in a newspaper, fell victim to a fake marriage scheme.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.